വാക്ക് പാലിച്ച് എംഎ യൂസഫലി; ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി

മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനം ഇടിച്ചാണ് കെഎം ബഷീര്‍ മരണപ്പെട്ടത്.

തിരൂര്‍: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ഭാര്യയും പറക്കമുറ്റാത്ത രണ്ട് പിഞ്ചു കുട്ടികളുമുള്ള ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് കഴിഞ്ഞ ദിവസം യൂസഫലി പ്രഖ്യാപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് വാക്ക് പാലിച്ച് രംഗത്ത് വന്നിരിക്കുന്നത്. എംഎ യൂസഫലിക്കു വേണ്ടി സെക്രട്ടറി ഇഎ ഹാരീസ്, ലുലു ഗ്രൂപ്പ് മിഡീയ കോ-ഓര്‍ഡിനേറ്റര്‍ എന്‍ബി സ്വരാജ് എന്നിവര്‍ ചേര്‍ന്നാണ് ബഷീറിന്റെ ഭാര്യ ജെസിലയുടെ പേരിലുള്ള 10ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് ബന്ധുകള്‍ക്ക് കൈമാറിയത്.

ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടയായതെന്ന് അനുശോചന സന്ദേശത്തില്‍ യൂസഫലി വ്യക്തമാക്കിയിരുന്നു. മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനം ഇടിച്ചാണ് കെഎം ബഷീര്‍ മരണപ്പെട്ടത്. മദ്യലഹരിയില്‍ മാത്രമല്ല, വാഹനം അമിത വേഗതയിലുമായിരുന്നു ഓടിച്ചിരുന്നത്.

Exit mobile version