കടം കൊടുത്ത പണം തിരികെ കിട്ടാത്തതില്‍ പ്രതികാരം; ബന്ധുവിന്റെ മകനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തി, പ്രതി അറസ്റ്റില്‍

ആരോഗ്യ കെവിന്‍രാജ് ബന്ധുവായ അന്തോണിസ്വാമിയില്‍ നിന്നു അരലക്ഷം രൂപ കടം വാങ്ങിയിരുന്നു. തുക മടക്കി ചോദിച്ചത് നല്‍കാത്തതിനെത്തുടര്‍ന്ന് പലപ്പോഴും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി

കന്യാകുമാരി: കന്യാകുമാരിയില്‍ കുട്ടിയെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ആരോഗ്യപുരം സ്വദേശി റെയ്‌ന(4) യാണ് കൊല്ലപ്പെട്ടത്.
ആരോഗ്യ കെവിന്‍രാജ്- സഹായ സിന്ധുജ ദമ്പതികളുടെ മകനാണ് റെയ്ന്‍.

സംഭവത്തില്‍ ബന്ധുവും നാട്ടുകാരനുമായ അന്തോണിസ്വാമിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാലു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ടാങ്കിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്.

കൊലയ്ക്ക് പിന്നിലെ കാരണം പോലീസ് പറയുന്നത് ഇങ്ങനെ

ആരോഗ്യ കെവിന്‍രാജ് ബന്ധുവായ അന്തോണിസ്വാമിയില്‍ നിന്നു അരലക്ഷം രൂപ കടം വാങ്ങിയിരുന്നു. തുക മടക്കി ചോദിച്ചത് നല്‍കാത്തതിനെത്തുടര്‍ന്ന് പലപ്പോഴും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനു ശേഷമാണ് വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന റെയ്നയയെ കാണാതായത്.

തുടര്‍ന്ന് പ്രതി കുട്ടിയെ റോഡിന് സമീപത്തെ ടാങ്കിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവ ദിവസം അന്തോണിസ്വാമി ബൈക്കില്‍ റെയ്നയുമായി പോകുന്നതു കണ്ടതായി നാട്ടുകാര്‍ കെവിന്‍രാജിനെ അറിയിച്ചു. തുടര്‍ന്ന് കെവിന്‍രാജ് മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

അന്തോണിസ്വാമിയുടെ വീട്ടിലെത്തിയെങ്കിലും പൂട്ടിയിരിക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് കന്യാകുമാരി പോലീസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്ടുനിന്ന് അന്തോണിസ്വാമിയെ പിടികൂടിയത്.

അന്തോണസ്വാമിയുടെ മൊഴിയെ തുടര്‍ന്ന് കീഴമണക്കുടി-മുകിലന്‍കുടിയിരുപ്പ് റോഡിലെ പുരയിടത്തിലെ സിമന്റ് ടാങ്കില്‍ റെയ്നയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Exit mobile version