പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പാസ്റ്റര്‍ക്കും തടയാന്‍ ശ്രമിച്ച ഭാര്യയ്ക്കും ദാരുണാന്ത്യം; അനാഥയായി രണ്ടുമാസം പ്രായമായ പിഞ്ചുകുഞ്ഞ്

ഒരുവര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്.

തിരുപ്പൂര്‍: പെട്രോള്‍ ദേഹത്ത് ഒഴിച്ചു തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച പാസ്റ്ററും രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയും പൊള്ളലേറ്റു മരിച്ചു. അവിനാശി താരംപാളയത്താണ് സംഭവം. സേലം സ്വദേശി റിച്ചാര്‍ഡ് ഫ്രാങ്ക്‌ളിന്‍ (30) ഭാര്യ ആസിയ ജെസ്സി (28) എന്നിവരാണു മരിച്ചത്. രണ്ടുമാസം പ്രായമായ കുഞ്ഞുണ്ട്. ഒരുവര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്. രണ്ടു മാസം മുന്‍പു പ്രസവത്തിനായി ജെസ്സി രക്ഷിതാക്കള്‍ താമസിക്കുന്ന അവിനാശിയിലെ വീട്ടില്‍ എത്തിയിരുന്നു.

ഇവിടെയെത്തിയ ഭര്‍ത്താവിനോടു തനിച്ചു വീടെടുത്തു മാറിതാമസിക്കാമെന്ന് ആവശ്യപ്പെട്ടതായും റിച്ചാര്‍ഡ് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം രൂക്ഷമായതായും പറയുന്നു. വീടിനു പുറത്തുപോയി കയ്യില്‍ പെട്രോളുമായെത്തിയ റിച്ചാര്‍ഡ് ദേഹത്ത് പെട്രോള്‍ ഒഴിച്ചു ആത്മഹത്യ ഭീഷണി മുഴക്കി പിന്തിരിപ്പിക്കാന്‍ എത്തിയ ഭാര്യയുടെ ദേഹത്തും പെട്രോള്‍ പതിച്ചു തുടര്‍ന്ന കയ്യില്‍ കരുതിയ തീപ്പെട്ടി ഉരച്ച് റിച്ചാര്‍ഡ് സ്വയം തീകൊളുത്തുകയായിരുന്നത്രേ.

സമീപത്തു നിന്നിരുന്ന ജെസ്സിക്കു ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു.ഇരുവരെയും കോയമ്പത്തൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version