അന്ധവിശ്വാസം അങ്ങ് അമേരിക്കയിലും..! നരകത്തില്‍ പോയി സാത്താനോടൊപ്പം ചങ്ങാത്തം കൂടണം; കൂട്ടുകാരുടെ കഴുത്തറുത്ത് രക്തം കുടിക്കണം, ശേഷം സ്വയം മരിക്കണം

ഫ്‌ളോറിഡ: അന്ധവിശ്വാസം അമേരിക്കയിലും തലപൊന്തിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ കലാപരിപാടിയാണ് ഇപ്പോള്‍ സൈബര്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. സഹപാഠികളെ കൊന്ന് അവരുടെ രക്തം കുടിക്കുക എന്നിട്ട് ആത്മഹത്യ ചെയ്യുക ഇതായിരുന്നു ആ കുട്ടികളുടെ പദ്ധതി. എന്നാല്‍ കൈയ്യോടെ പിടികൂടിയതിനാല്‍ മറ്റുക്കുട്ടികള്‍ രക്ഷപ്പെട്ടെന്ന് പോലീസ് പറയുന്നു,.

അമേരിക്കയിലെ ഫ്‌ളോറിഡയിലെ ബാര്‍ട്ടോ മിഡില്‍ സ്‌കൂളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 11,12 വയസ്സ് മാത്രം പ്രായമായ വിദ്യാര്‍ത്ഥിനികളാണ് പോലീസ് പിടിയിലായത്. സഹപാഠികളെ കൊന്ന് രക്തം കുടിച്ച ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം. ചൊവ്വാഴ്ചയാണ് സ്‌കൂളില്‍ നിന്ന് കുട്ടികളെ കൈയ്യില്‍ കത്തിയോടെ പോലീസ് പിടികൂടുന്നത്.

സ്‌കൂള്‍ ശുചിമുറിയില്‍ ഒളിച്ചിരുന്ന് മറ്റ് കുട്ടികള്‍ വരുമ്പോള്‍ അവരുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്തവും മാംസവും കഴിക്കാനാണ് ഇരുവരും പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് അറിയിച്ചു. ശേഷം സ്വയം കുത്തി ആത്മഹത്യ ചെയ്യാനും ഇവര്‍ പദ്ധതിയിട്ടിരുന്നതായും ഇരുവരും സാത്താനെ ആരാധിക്കുന്നവരാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ക്ലാസില്‍ ഹാജരാവാത്തതിനെ തുടര്‍ന്നുണ്ടായ സംശയത്തില്‍ സ്‌കൂള്‍ അധികൃതര്‍ നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടികളെ ശുചിമുറിയില്‍ നിന്ന് കത്തിയോടെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയും കുട്ടികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവര്‍ ശുചിമുറിയില്‍ നാല് കത്തികളും പിസ കട്ടറുമായി ഒളിച്ചിരിക്കുകയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനോട് പറഞ്ഞു. കുട്ടികളെ അറസ്റ്റ് ചെയ്യുമ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി

ഗൂഢാലോചന, സ്‌കൂളില്‍ ആയുധം കൈവശം വെക്കല്‍, കൊലപാതകശ്രമം, എന്നീ കുറ്റങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. അറസ്റ്റിന് ശേഷം ഇരുവരെയും ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. അതേ സമയം, തങ്ങള്‍ നിരന്തരം ‘പേടിപ്പെടുത്തുന്ന’ സിനിമകള്‍ കാണാറുണ്ടെന്നും ഇതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് തങ്ങള്‍ കൃത്യത്തിന് മുതിര്‍ന്നതെന്നും കുട്ടികള്‍ പറഞ്ഞു. കൊലപാതകം നടത്തി ആത്മഹത്യ ചെയ്ത് നരകത്തില്‍ പോയി സാത്താനോടൊപ്പം ജീവിക്കാനായിരുന്നു ഞങ്ങളുടെ ശ്രമമെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കി.

Exit mobile version