ഭര്‍ത്താവിനെ കൊല്ലാന്‍ സിനിമയെ വെല്ലും തിരക്കഥ..! ബീച്ചില്‍ പോയി കണ്ണുകെട്ടി കളിച്ചു; ശേഷം കാമുകന്റെ ആക്രമണം ഇങ്ങനെ

ചെന്നൈ: സിനിമയെ വെല്ലും തിരക്കഥ… കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യ ശ്രമിച്ചത് വളരെ ആസൂത്രിതമായി. ചെന്നൈ സ്വദേശിയായ അനിതയും കാമുകന്‍ ജഗനും ചേര്‍ന്നാണ് അനിതയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

കോളേജ് കാലം മുതലേ അനിതയും ജഗനും പ്രണയത്തിലാണ്. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി അനിതക്ക് കതിരവനെ വിവാഹം കഴിക്കേണ്ടി വന്നു. എന്നാല്‍ വിവാഹശേഷവും അനിത ജഗനുമായി ബന്ധം തുടര്‍ന്നു. ചെന്നൈ പല്ലാവരം സ്വദേശിയായ അനിത എംസിഎ ബിരുദധാരിയാണ്. നേരത്തെ നീലഗിരിയിലെ കോതാഗിരിയില്‍ വെച്ച് കതിരവനെ കൊല്ലാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് നടന്നില്ല. ശേഷം മറ്റൊരു പദ്ധതി തയ്യാറാക്കുകയായിരുന്നു.

തന്ത്രപരമായ പദ്ധതി;

വ്യക്തമായ ആസൂത്രണത്തിന് ശേഷം അനിത കതിരവനെയും കൂട്ടി ബിച്ചിലെത്തി. ശേഷം അനിതയും കതിരവനും കണ്ണുകെട്ടി കളിച്ചു. കളിക്കുന്നതിനിടെ കതിരവനെ ജഗനും സംഘവും ഇരുമ്പുകമ്പി ഉപയോഗിച്ച് ആക്രമിച്ചു. സംശയം തോന്നാതിരിക്കാന്‍ ഫോണും സ്വര്‍ണവും കവര്‍ന്ന് സംഘം കടന്നുകളഞ്ഞു. ഗുരുതരമായി പരുക്കേറ്റ കതിരവനെ അടയാറിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസിന്റെ സംശയം;

മൂന്നുതവണയാണ് കതിരവന് സംഘത്തിന്റെ അടിയേറ്റത്. എന്നാല്‍ അനിതയ്ക്ക് പരുക്കൊന്നും ഉണ്ടായിരുന്നില്ല. ഇതാണ് പോലീസില്‍ സംശയമുണര്‍ത്തിയത്. പിന്നാലെ അനിതയുടെ ഫോണ്‍ പരിശോധിച്ചു. ജഗനെ നിരന്തരം വിളിച്ചിരുന്നതായി വിവരം ലഭിച്ചു. ഒപ്പം ഇരുരവരും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും പോലീസിന് വിവരങ്ങള്‍ ലഭിച്ചു. ചോദ്യം ചെയ്യലില്‍ അനിത കുറ്റം സമ്മതിച്ചു. മധുരയില്‍ നിന്ന് ജഗനെയും പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പം കഴിഞ്ഞിരുന്ന ഭാര്യ കൊല്ലാന്‍ പദ്ധതിയിട്ടെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് ആശുപത്രിയില്‍ കഴിയുന്ന കതിരവന്‍

Exit mobile version