യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി പ്രിയങ്ക ഗാന്ധി

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പത്തിലധികം നേതാക്കളെ പ്രിയങ്ക പുറത്താക്കി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പത്തിലധികം നേതാക്കളെ പ്രിയങ്ക പുറത്താക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ തന്നെ പ്രവര്‍ത്തനത്തില്‍ പിന്നോട്ട് നിക്കുന്നവരെയും വിരുദ്ധ നീക്കം നടത്തുന്നവരെയും പുറത്താക്കുമെന്ന് പ്രിയങ്ക അറിയിച്ചിരുന്നു.

മുന്‍ എംഎല്‍എമാരായ അനുഗ്രഹ് നാരായണ്‍ സിങ്, വിനോദ് ചൌധരി, രാം ജീവന്‍, അംബേദ്കര്‍ നഗര്‍ മുന്‍ ജില്ലാ പ്രസിഡന്റ്. ഫിറോസ് ഖാന്‍, അച്ചന്‍ ഖാന്‍, ഗൌരവ് പാണ്ഡെ, സുരേന്ദ്ര ശുക്ല, വിജ്മ കേര്‍സര്‍വാണി എന്നിവരെയാണ് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്. രവിപ്രകാശ് രവേന്ദ്രയെ രണ്ട് വര്‍ഷത്തേക്കും പുറത്താക്കി.

പാര്‍ട്ടി വിരുദ്ധ നീക്കം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് വക്താവ് ബ്രിജേന്ദ്ര കുമാര്‍ സിഹ് വ്യക്തമാക്കി. പിരിച്ച് വിട്ട ഡിസിസികളിലേക്ക് നേതൃത്വത്തെ കണ്ടെത്താന്‍ പ്രിയങ്ക ഓരോ മേഖലകളിലുമെത്തി പ്രവര്‍ത്തകരുമായി കൂടിക്കഴ്ച നടത്തി അഭിപ്രായങ്ങള്‍ സ്വീകരിക്കും. കൂടാതെ പാര്‍ട്ടിയെ താഴെ തട്ടില്‍ നിന്നും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുപി പര്യടനത്തിനൊരുങ്ങുകയാണ് പ്രിയങ്ക.

Exit mobile version