കത്തികാണിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം അതേ കത്തികൊണ്ട് അറുത്തുമാറ്റി പതിനേഴുകാരി; ഗുരുതരാവസ്ഥയില്‍ യുവാവ് ആശുപത്രിയില്‍

23കാരനായ റയീസ് എന്ന യുവാവാണ് ആക്രമണത്തിന് ശ്രമിച്ചത്.

ചണ്ഡീഗഢ്: കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ ലൈംഗികാവയവം അറുത്തുമാറ്റി ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട് പെണ്‍കുട്ടി. ഹരിയാനയിലെ ചണ്ഡീഗഢിലാണ് സംഭവം. 17 വയസുള്ള ദളിത് പെണ്‍കുട്ടിയെ കത്തി കാണിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കവേ അതേ കത്തി പിടിച്ചുവാങ്ങി യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടി അറുത്തുമാറ്റുകയായിരുന്നു. 23കാരനായ റയീസ് എന്ന യുവാവാണ് ആക്രമണത്തിന് ശ്രമിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണ്.

വനത്തില്‍ പോയ പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. എന്നാല്‍ കത്തി പിടിച്ചു വാങ്ങിയ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ഇതോടെ ഉച്ചത്തില്‍ കരഞ്ഞ യുവാവിന്റെ ശബ്ദംകേട്ട് ഓടിയെത്തിയ ആളുകളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഇതിനിടെ, സംഭവം സാമുദായിക പ്രശ്‌നമായി ചിത്രീകരിക്കുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കാനായി സംഭവസ്ഥലത്ത് ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version