വീഡിയോ കോളില്‍ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി മദ്യം കഴിക്കുന്നത് കണ്ടു….കൊലപ്പെടുത്തിയ കാരണം വെളിപ്പെടുത്തി രോഹിത് തിവാരിയുടെ ഭാര്യ

ഈ മാസം 16നാണ് രോഹിത് കോല്ലപ്പെട്ടത്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയെ ഭാര്യ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തന്റെ ഭര്‍ത്താവ് ബന്ധുവായ മറ്റൊരു സ്ത്രീയുടെ കൂടെ മദ്യം കഴിച്ചതാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് അപൂര്‍വ ശുക്ല പോലീസിനോട് പറഞ്ഞു.

ദമ്പതികള്‍ തമ്മില്‍ കലഹം പതിവായിരുന്നു. ഉത്തരാഘണ്ഡില്‍ വോട്ട് ചെയ്യാന്‍ പോയ രോഹിത്തിനെ അപൂര്‍വ വീഡിയോ കോള്‍ ചെയ്തിരുന്നു. അതിനിടയില്‍ ഭര്‍ത്താവ് ബന്ധുവായ യുവതിക്കൊപ്പം മദ്യം കഴിക്കുന്നത് കാണുകയുമായിരുന്നു.

ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മദ്യപിച്ചതിന് രോഹിത്തുമായി അപൂര്‍വ വഴക്കുണ്ടാക്കി. വാക്കുതര്‍ക്കങ്ങള്‍ക്കൊടുവില്‍ രോഹിത് കിടപ്പുമുറിയിലേക്ക് പോയി. കിടക്കയിലേക്ക് വീണ രോഹിത്തിനെ യുവതി തലയണ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന രോഹിത്തിന് ഇത് പ്രതിരോധിക്കാന്‍ സാധിച്ചില്ല. ഈ മാസം 16നാണ് രോഹിത് കോല്ലപ്പെട്ടത്.

Exit mobile version