‘റൊട്ടി നല്‍കുന്ന ആര്‍ക്കു മുന്നിലും വാലാട്ടുന്ന പട്ടിക്കുട്ടി’ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് ഗുജറാത്ത് മന്ത്രി

സംഭവത്തില്‍ രാഹുല്‍ ഗാന്ധി കുരയ്ക്കുന്ന പട്ടിയാണെന്ന് യുപിയിലെ ഗോണ്ട അസംബ്ലിയില്‍ നിന്നുള്ള ബിജെപി എംപിയായ ബ്രിജി ഭൂഷണ്‍ ശരണ്‍ അധിക്ഷേപിച്ചിരുന്നു.

അഹമ്മദാബാദ്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച്‌ ഗുജറാത്തിലെ ഗോത്രസമൂഹ വികസന മന്ത്രി ഗണ്‍പത് വാസവ. റൊട്ടി നല്‍കുന്ന ആര്‍ക്കു മുന്നിലും വാലാട്ടുന്ന പപ്പിയെന്നാണ് വാസവയുടെ വിശേഷണം.

പാകിസ്താനും ചൈനയ്ക്കും നന്ദി കാണിക്കുന്ന പട്ടിക്കുട്ടിയെന്നും വിമര്‍ശനമുണ്ട്. ‘നമ്മുടെ നരേന്ദ്ര ഭായ് സിംഹത്തെപ്പോലെയാണ്. അദ്ദേഹം എവിടെ നിന്നാലും ഒരു ഗിര്‍ സിംഹം നില്‍ക്കുന്നതു പോലെ തോന്നും. എന്നാല്‍ രാഹുല്‍ ഗാന്ധി എവിടെ നിന്നാലും വാലാട്ടുന്ന പട്ടിക്കുട്ടിയെ പോലെയാണ് തോന്നുക. പാകിസ്താന്‍ റൊട്ടി നല്‍കാമെന്ന് പറഞ്ഞാല്‍ അയാള്‍ അവിടെ പോകും. ചൈന എന്തെങ്കിലും വാഗ്ദാനം നല്‍കിയാല്‍ അത് ചൈനയോടൊപ്പം പോകും’- വാസവ പറയുന്നു. ദെദിയപ്പയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് പരാമര്‍ശം.

കഴിഞ്ഞ വര്‍ഷം പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചപ്പോഴും സമാനമായ വ്യക്തിഹത്യക്ക് രാഹുല്‍ ഗാന്ധി ഇരയായിരുന്നു. സംഭവത്തില്‍ രാഹുല്‍ ഗാന്ധി കുരയ്ക്കുന്ന പട്ടിയാണെന്ന് യുപിയിലെ ഗോണ്ട അസംബ്ലിയില്‍ നിന്നുള്ള ബിജെപി എംപിയായ ബ്രിജി ഭൂഷണ്‍ ശരണ്‍ അധിക്ഷേപിച്ചിരുന്നു.

Exit mobile version