യുപിയില്‍ പതിനാറുകാരിയും അഞ്ചു വയസുകാരിയും പീഡനത്തിനിരയായി; പതിനാറുകാരിയെ പീഡിപ്പിച്ചത് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി

കഴിഞ്ഞ ശനിയാഴ്ച തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കൗമാരക്കാരിയെ പീഡനത്തിനിരയാക്കിയത്

ലഖ്നൗ: പതിനാറുകാരിയും അഞ്ചു വയസുകാരിയും പീഡനത്തിനിരയായി. രണ്ടു വ്യത്യസ്ത സ്ഥലങ്ങളിലുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. മുസാഫര്‍നഗര്‍ ജില്ലയിലെ മിറാപൂരില്‍ അമ്മയ്‌ക്കൊപ്പം പുറത്തുപോയ സമയത്തായിരുന്നു അഞ്ചു വയസുകാരിയെ പീഡനത്തിനിരയാക്കിയത്. പുറത്ത് വെച്ച് കുട്ടിയെ മണിക്കൂറുകളോളം കാണാതായെന്നും ,പീഡനത്തിനിരയായി ഗുരുതരമായ അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഷാംലി ജില്ലയിലെ ബാബിസ ഗ്രാമത്തിലെ പതിനാറുകാരിയും പീഡനത്തിനിരയായി. കഴിഞ്ഞ ശനിയാഴ്ച തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കൗമാരക്കാരിയെ പീഡനത്തിനിരയാക്കിയത്. കപില്‍ എന്നയാളാണ് തന്റെ മകളെ പീഡിപ്പിച്ചതെന്ന് കാണിച്ച് പിതാവ് പരാതി നല്‍കി. മകളെ പ്രതിയായ കപില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്നും പിതാവ് പറഞ്ഞു.

പുറത്തു പറഞ്ഞാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ബോധമില്ലാത്ത രീതിയിലാണ് കുട്ടിയെ ഇയാളുടെ വീട്ടില്‍വെച്ച് കണ്ടെത്തുന്നത്.കപിലിനെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം ഇയാള്‍ ഒളിവിലാണ്.

Exit mobile version