വിഘടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തും ജനങ്ങളെ ഒന്നാക്കും; തെരഞ്ഞെടുപ്പില്‍ വിജയം വരിക്കുംവരെ വിശ്രമമില്ലെന്നും പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ വിഘടന രാഷ്ട്രീയത്തെ ഉന്മൂലനം ചെയ്യുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ആളുകളെ ഒന്നിപ്പിക്കുന്നതിനായി പരിശ്രമിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തശേഷം പ്രിയങ്ക പറഞ്ഞു.ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞ പ്രിയങ്ക, ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാന്‍ തന്റെ പരമാവധി പരിശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.

മോഡിയുടെ വാരണാസിയും യോഗിയുടെ ഗോരഖ്പുറും ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്കുള്ളത്. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞമാസമാണ് പ്രിയങ്കയെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി നിയമിച്ചത്. പടിഞ്ഞാറന്‍ യുപിയുടെ ചുമതല മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യസിന്ധ്യയ്ക്കാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്. 42 സീറ്റുകളാണ് കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഉള്ളത്. 2009ല്‍ കോണ്‍ഗ്രസായിരുന്നു മേഖലയിലെ ഏറ്റവും വലിയ ഒറ്റകക്ഷി.

Exit mobile version