നാല് ദിവസമായി തുടരുന്ന വാക്ക് തര്‍ക്കം; സമീപവാസികള്‍ നോക്കി നില്‍ക്കെ അയല്‍വാസി യുവതിയെ കുത്തിക്കൊന്നു! ഭര്‍ത്താവിനും മകന് നേരെയും ആക്രമണം

നാല്പ്പതുകാരനായ ആസാദ് ആണ് 35കാരിയായ സുനിതയെ കുത്തി കൊന്നത്.

ന്യൂഡല്‍ഹി: നാല് ദിവസമായി തുടരുന്ന വാക്ക് തര്‍ക്കം ഒടുവില്‍ കലാശിച്ചത് കൊലപാതകത്തില്‍. സീമപവാസികള്‍ നോക്കി നില്‍ക്കെ ആയിരുന്നു ദാരുണ സംഭവങ്ങള്‍ അരങ്ങേറിയത്. തര്‍ക്കം കൈയ്യാങ്കളിയിലേയ്ക്ക് നീങ്ങിയപ്പോള്‍ അയല്‍വാസി കത്തിയെടുത്ത് യുവതിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മറ്റ് സമീപവാസികള്‍ നോക്കിനിന്നും വീഡിയോ പകര്‍ത്തുകയും ചെയ്തതല്ലാതെ ഇടപെടാന്‍ പോലും ആരും തയ്യാറായില്ല.

നാല്പ്പതുകാരനായ ആസാദ് ആണ് 35കാരിയായ സുനിതയെ കുത്തി കൊന്നത്. സുനിതയെ കത്തികൊണ്ട് കുത്തിയതിന് ശേഷം ആസാദ് സുനിതയുടെ ഭര്‍ത്താവ് വീരുവിനെയും മകന്‍ ആകാശിനെയും ആക്രമണം അഴിച്ച് വിട്ടു. ആസാദിന്റെ കുത്തേറ്റ ഇരുവരുടെയും നില അതീവ ഗുരുതരമാണ്. നാല് ദിവസം മുമ്പ് സുനിതയും ആസാദും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ബാല്‍കണിയില്‍നിന്ന സുനിതയുടെ മകളുടെ കയ്യില്‍നിന്ന് ഒരു കുപ്പി താഴെ വീണിരുന്നു.

ഇത് ആസാദിന്റെ ദേഹത്ത് തട്ടിയതാണ് വഴക്കിന് തുടക്കമിട്ടത്. പിന്നീട് ബുധനാഴ്ച രാത്രിയിലും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ആസാദ് ആദ്യം കുത്തിയത് ആകാശിനെയാണ്. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സുനിതയെയും വീരുവിനെയും ആസാദ് കുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ആളുകളുടെ ആക്രമണത്തെ ഭയന്ന് ആസാദിന്റെ കുടുംബം ഈ പ്രദേശം വിട്ട് പോയി. അതേസമയം കുത്തിയ കത്തിയുമായി ആസാദ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.

Exit mobile version