വീട്ടുജോലിക്ക് എത്തിയ പെൺകുട്ടിയെ പൂട്ടിയിട്ട് നിരന്തരം പീഡനം; സഹായം ചെയ്തത് ബന്ധുക്കൾ; ഡിഎസ്പി അറസ്റ്റിൽ

ന്യൂഡൽഹി: വീട്ടുജോലിക്കായി എത്തിയ പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ഉന്നത െേപാലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആസാമിലെ ഗോലാഘട്ട് ജില്ലയിലെ ലജിത് ബോർപുകൻ പോലീസ് അക്കാദമിയിലെ ഡിഎസ്പിയായ കിരൺ നാഥിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ 15കാരിയായ പെൺകുട്ടിയെയാണ് നിരന്തരമായി പീഡനത്തിന് ഇരയാക്കിയിരുന്നത്.

സംഭവമറിഞ്ഞ കുട്ടിയുടെ മാതാപിതാക്കൾ ശനിയാഴ്ച്ച പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. കിരൺ നാഥ് തന്നെ വീട്ടിൽ പൂട്ടിയിടാറുണ്ടെന്നും കുടുംബാംഗങ്ങളുടെ സഹായത്തോടെ പീഡനത്തിന് ഇരയാക്കാറുണ്ടെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.

ALSO READ- ‘തിരഞ്ഞെടുപ്പിൽ ചർച്ച രാഷ്ട്രീയം; കലാമണ്ഡലം ഗോപിയുടെ മകന്റേതും ടോവിനോ തോമസിന്റെയും പോസ്റ്റ് വിവാദമാക്കേണ്ട’: വിഎസ് സുനിൽ കുമാർ

പരാതിയിൽ നടത്തിയ അന്വേഷണത്തിൽ തെളിവുകൾ കിട്ടിയെന്നും പോലീസുകാരനെ അറസ്റ്റ് ചെയ്തതായും ഡിസിപി ഗ്യാനേന്ദ്ര പ്രതാപ് സിങ് അറിയിച്ചു. പോക്‌സോ കേസുൾപ്പെടെ നിരവധി വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. തുടരന്വേഷണം നടന്നു വരികയാണെന്നും ഡിസിപി പ്രതികരിച്ചു.

Exit mobile version