ഓഹരി വിപണിയിലെ ഇടിവ്; രാകേഷ് ജുൻജുൻവാലയുടെ ഭാര്യയ്ക്ക് നഷ്ടമായത് 800 കോടിയിലേറെ

മുംബൈ: ഓഹരി വിപണിയിലെ ഇടിവിൽ കനത്ത നഷ്ടം രേഖപ്പെടുത്തി രേഖ ജുൻജുൻവാല. ടൈറ്റൻ കമ്പനിയുടെ ഓഹരി വിലയിൽ കനത്ത ഇടിവ് നേരിട്ടതോടെയാണ് രേഖ ജുൻജുൻവാലക്ക് 800 കോടി രൂപയിലേറെ നഷ്ടമായത്. അന്തരിച്ച പ്രമുഖ ഓഹരി നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ ഭാര്യയാണ് രേഖ.

ജുൻജുൻവാലയ്ക്ക് ടാറ്റ ഗ്രൂപ്പിലെ പ്രമുഖ കമ്പനിയായ ടൈറ്റനിൽ വലിയ ഓഹരി നിക്ഷേപമുണ്ട്. 2024 മാർച്ച് 31ലെ കണക്കുപ്രകാരം 5.35 ശതമാനം ഓഹരികളാണ് ഇവർക്കുള്ളത്. വെള്ളിയാഴ്ചയിലെ ക്ലോസിങ് നിലവാര പ്രകാരം ഇതിന്റെ മൂല്യം 16,792 കോടി രൂപയാണ്.

ALSO READ- കാറും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടം; അച്ഛനും രണ്ടു മക്കള്‍ക്കും ദാരുണാന്ത്യം

മാർച്ച് പാദത്തിലെ പ്രവർത്തനഫലം പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതാണ് കമ്പനിക്ക് തിരിച്ചടിയായത്. തിങ്കളാഴ്ച ഓഹരി വില ഏഴ് ശതമാനം ഇടിവ് നേരിട്ടു. 3,281.65 രൂപയിലായിരുന്നു ക്ലോസിങ്. അതോടെ കമ്പനിയുടെ വിപണി മൂല്യം മൂന്ന് ലക്ഷം കോടി രൂപയിൽനിന്ന് 2,91,340.35 കോടിയായി കുറഞ്ഞിരുന്നു.

Exit mobile version