കോടിക്കണക്കിന് വരുന്ന ഭൂസ്വത്ത് പെൺമക്കൾക്ക് കൂടി നൽകാൻ തീരുമാനിച്ചതിൽ പ്രകോപിതനായി; വയോധികരായ മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ

ബംഗളൂരു: സ്വത്തിന്റെ വിഹിതം പെൺമക്കൾക്ക് കൂടി നൽകാനുള്ള തീരുമാനത്തിൽ ക്ഷുഭിതനായി യുവാവ് വയോധികരായ മാതാപിതാക്കളെ കൊലപ്പെടുത്തി. ഹൊസകോട്ടെ സുലിബെലെ ഗ്രാമത്തിൽ രാമകൃഷ്ണപ്പ (70), ഭാര്യ മണിരമക്ക (65) എന്നിവരെ മകൻ നരസിംഹ മൂർത്തിയാ(40)ണ് ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ദമ്പതികൾക്ക് ഒരു മകനും നാല് പെൺമക്കളുമാണുള്ളത്. ഭൂമി അഞ്ചു മക്കൾക്കും നേരത്തെ ഭാഗം വെച്ച് നൽകിയിരുന്നു. ബാക്കി ഉണ്ടായിരുന്ന രണ്ടേക്കർ കൂടി വീതിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്.

സ്വത്ത് അഞ്ച് മക്കൾക്കും കൂടി നൽകാനുള്ള തീരുമാനം അറിഞ്ഞാണ് മകൻ ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ബംഗളൂരു നഗരത്തിൽ കോടികൾ വിലയുള്ള ഭാഗത്താണ് ഈ രണ്ടേക്കർ ഭൂമി.

ശനിയാഴ്ച രാത്രിയോടെ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകൻ വീട് പുറത്തുനിന്ന് പൂട്ടിയിട്ടിരുന്നു. തുടർന്ന് തുടർന്ന് ഒന്നുമറിയാത്ത ഭാവത്തിൽ നാട്ടിൽ തന്നെ കഴിഞ്ഞു.
ALSO READ- നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനില്‍ പോകാം: മകളെ സന്ദര്‍ശിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി

മാതാപിതാക്കളെ പതിവായി ഫോണിൽ ബന്ധപ്പെടാറുള്ള പെൺമക്കൾ ഞായറാഴ്ച വിളിച്ചപ്പോൾ കിട്ടാത്തതിനെത്തുടർന്ന് ഒരു മകൾ തിങ്കളാഴ്ച വീട്ടിൽ എത്തിയപ്പോഴാണ് അച്ഛനും അമ്മയും മരിച്ചു കിടക്കുന്നത് കണ്ടതും പോലീസിനെ വിളിച്ചതും.

Exit mobile version