ബലാല്‍സംഗ കേസില്‍ ആരോപണ വിധേയനായ ബിജെപി മുന്‍ എംഎല്‍എ വെടിയേറ്റു മരിച്ചു

ഗാന്ധിനഗര്‍: മുതിര്‍ന്ന ബിജെപി നേതാവും ഗുജറാത്ത് മുന്‍ എംഎല്‍എയുമായ ജയന്തിലാല്‍ ഭാനുശാലി വെടിയേറ്റ് മരിച്ചു. ബുജിയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്കിടെ സ്വാജി നഗരി എക്സപ്രസില്‍ വെച്ചായിരുന്നു അഞ്ജാതന്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബലാത്സംഗ ആരോപണങ്ങളെ തുടര്‍ന്ന് പദവികളില്‍ നിന്ന് അദ്ദേഹം രാജി വെച്ചിരുന്നു. അബദാസ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ഭാനുശാലി. കുച്ച് ജില്ലയിലെ ബിജെപി വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം കഴിഞ്ഞ ജൂണിലാണ് സ്ഥാനം രാജിവെച്ചത്.

എന്നാല്‍ തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ തന്റെ രാഷ്ട്രീയ പ്രതിച്ഛായ തകര്‍ക്കാനുള്ള എതിരാളികളുടെ നീക്കത്തിന്റെ ഭാഗമായിരുന്നു എന്നാണ് ഭാനുശാലിയുടെ വിശദീകരണം. 21 വയസ്സുകാരിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ബന്‍സാലിക്കെതിരെ പോലീസ് രേഖപ്പെടുത്തിയ എഫ്ഐആര്‍ ഗുജറാത്ത് ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു.

Exit mobile version