തിരുപ്പതിയില്‍ ആറുവയസ്സുകാരിയെ കടിച്ചുകീറിക്കൊന്ന പുലി കെണിയില്‍, കുട്ടികളുമായി എത്തുന്നവര്‍ക്ക് നിയന്ത്രണം

ബംഗ്ലൂരു : തിരുപ്പത്തിയില്‍ ആറുവയസ്സുകാരിയെ കടിച്ചുകീറിക്കൊന്ന പുലി കെണിയില്‍. ആന്ധ്ര സ്വദേശി ലക്ഷിത എന്ന ആറ് വയസുകാരിയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അലിപിരി വാക്ക് വെയില്‍ ഏഴാം മൈലിന് അടുത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

അതേസമയം, തിരുപ്പതിയില്‍ കുട്ടികളുമായി എത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. തീര്‍ത്ഥാടനത്തിനെത്തിയ ആറുവയസ്സുകാരിയെ ആദ്യം പുലി കടിച്ചുകൊന്നുവെന്നായിരുന്നു പുറത്ത് വന്ന വിവരമെങ്കിലും പിന്നീട് കുട്ടിയെ ആക്രമിച്ചത് കരടിയാണോ എന്ന സംശയമുണ്ടായിരുന്നു.

also read: കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണ് അപകടം, ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക്, അപകടത്തില്‍പ്പെട്ടത് പോലീസുദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം

എന്നാല്‍ പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. അലിപിരി വാക്ക് വേയില്‍ വെച്ച് അച്ഛനമ്മമാര്‍ക്കൊപ്പം നടക്കവേയായിരുന്നു പുലി ആക്രമിച്ചത്. ലക്ഷിതയെയും കടിച്ചോടിയ പുലിയില്‍ നിന്നും കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുലി കാട്ടിലേക്ക് കുതിക്കുകയായിരുന്നു.

പിന്നീട് പോലീസെത്തിയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. കുട്ടിയെ തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു. കഴിഞ്ഞ മാസവും തിരുപ്പതിയില്‍ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു. തിരുപ്പതിയില്‍ ഇനി കുട്ടികളുമായി തീര്‍ത്ഥാടനത്തിന് എത്തുന്നവരെ പുലര്‍ച്ചെ 5 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ കടത്തി വിടൂ.

also read: മദ്യപിക്കുന്നതിനിടെ കൈതട്ടി മദ്യഗ്ലാസ് താഴെ വീണു, യുവാവിനെ കുളത്തില്‍ മുക്കിക്കൊന്ന് സുഹൃത്ത്, നടുക്കുന്ന സംഭവം

തിരുപ്പതിയില്‍ തീര്‍ത്ഥാടനത്തിന് എത്തുന്നവരെ നൂറു പേരുള്ള സംഘങ്ങളായി തിരിച്ച് മാത്രം കടത്തി വിടാനും തീരുമാനമായി. ഓരോ നൂറ് പേരുടെ സംഘത്തിനും ഒരു ഫോറസ്റ്റ് ഗാര്‍ഡ് കാവലായി ഉണ്ടാവും. ഒറ്റയ്ക്ക് മല കയറാന്‍ ആരെയും അനുവദിക്കേണ്ടെന്നും തീരുമാനം. കാട്ടു മൃഗങ്ങളുടെ ആക്രമണം പതിവായതോടെയാണ് പുതിയ നിര്‍ദ്ദേശം.

Exit mobile version