സെല്‍ഫിയെടുക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയി, യുവതിയെയും മക്കളെയും പുഴയില്‍ തള്ളിയിട്ട് കാമുകന്‍, നടുക്കം

അമരാവതി: യുവതിയെയും മക്കളെയും കാമുകന്‍ പാലത്തില്‍ നിന്നും തള്ളിയിട്ട് കൊല്ലാന്‍ ശ്രമം. ആന്ധ്രപ്രദേശിലെ രവുലപലേമിലാണ് സംഭവം. മക്കളില്‍ ഒരു പെണ്‍കുട്ടി രക്ഷപ്പെട്ടു. യുവതിയേയും ഒരുവയസ്സുകാരിയെയും ഇതുവരെ കണ്ടെത്തിയില്ല.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഉലവ സുരേഷ് എന്ന ഹോട്ടല്‍ ജീവനക്കാരനാണ് സുഹാസിനിയെന്ന യുവതിയെയും മക്കളെയും പുഴയിലേക്ക് തള്ളിയിട്ടത്. സുഹാസിനി ഉലവ സുരേഷുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

also read: മെഴുകുതിരികള്‍ കത്തിക്കുന്നതിനിടെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം തീ ആളിപ്പടര്‍ന്നു

സുഹാസിനിയെയും മക്കളെയും ഞായറാഴ്ച പുലര്‍ച്ചയോടെ രവുലപലേമിലെ പാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു സുരേഷ് . ശേഷം സെല്‍ഫിയെടുക്കാനെന്ന വ്യാജേനെ മൂവരെയും ചേര്‍ത്ത് നിര്‍ത്തി പുഴയിലേക്ക് തള്ളിയിടുകയായിരുന്നു.

അതിനിടെ പൈപ്പില്‍ പിടിത്തം കിട്ടിയ മൂത്തമകള്‍ പൊലീസിനെ വിളിച്ച് വിവരം പറയുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസെത്തുമ്പോള്‍ പൈപ്പില്‍ തൂങ്ങിപ്പിടിച്ച് കിടക്കുകയായിരുന്നു പെണ്‍കുട്ടി.

also read: കര്‍ഷകനോട് കെഎസ്ഇബിയുടെ ക്രൂരത; ലൈനില്‍ മുട്ടിയെന്ന പേരില്‍ 406 വാഴകള്‍ വെട്ടിനശിപ്പിച്ചു, ലക്ഷങ്ങളുടെ നഷ്ടം

അതേസമയം, പുഴയില്‍ വീണ സുഹാനിയെയും ഒരുവയസുകാരി മകളെയും ഇതുവരേക്കും കണ്ടെത്താനായില്ല. തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Exit mobile version