ബ്യൂട്ടി ക്ലിനികിൽ മറന്നുവെച്ചത് 30 ലക്ഷത്തിന്റെ ഡയമണ്ട് മോതിരം; മോഷ്ടിച്ച ജീവനക്കാരി പോലീസിനെ ഭയന്ന് ടോയ്‌ലറ്റിൽ ഫ്‌ളഷ് ചെയ്തു; ഒടുവിൽ

ഹൈദരാബാദ്: യുവതി മറന്നുവെച്ച 30.69 ലക്ഷം രൂപയുടെ ഡയമണ്ട് മോതിരം കൈയ്യിൽ കിട്ടിയ ബ്യൂട്ടി ക്ലിനിക് ജീവനക്കാരി പോലീസിനെ ഭയന്ന് മോതിരം ടോയ്‌ലെറ്റിൽ ഉപേക്ഷിച്ചു. ഹൈദരാബാദിലെ ഒരു സ്‌കിൻ ആൻഡ് ഹെയർ ക്ലിനിക്കിലെ ജീവനക്കാരിയാണ് ഉപഭോക്താവിന്റെ ഡയമണ്ട് മോതിരം മോഷ്ടിച്ചത്. എന്നാൽ പിന്നീട് പിടിക്കപ്പെടുമെന്ന ഭയത്താൽ ടോയ്‌ലറ്റിൽ ഫ്‌ളഷ് ചെയ്യുകയായിരുന്നു.

വിവരം ലഭിച്ച പോലീസ് പ്ലംബറുടെ സഹായത്തോടെ ടോയ്‌ലറ്റ് പൈപ്പ് ലൈനിൽ നിന്നും മോതിരം കണ്ടെത്തുകയും യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് ജൂബിലി ഹിൽസിലെ ആഡംബര ക്ലിനികിലാണ് സംഭവം.

ഇവിടെ മുടി മുറിയ്ക്കുന്നതിനായി എത്തിയ സ്ത്രീ മോതിരം മറന്നുവെയ്ക്കുകയായിരുന്നു. മുടി മുറിയ്ക്കുന്നതിന് മുൻപായി ആഭരണങ്ങൾ ഊരി മാറ്റണമെന്ന് തെറ്റിദ്ധരിപ്പിച്ച് ജീവനക്കാരിയായ യുവതി ഇവരുടെ മോതിരം ഊരി സൂക്ഷിക്കാൻ ഒരു പെട്ടി നൽകുകയായിരുന്നു. ഇത് പ്രകാരം ഉപഭോക്താവായ സ്ത്രീ മോതിരം ഊരി പെട്ടിയിൽ ഇട്ടു.

പിന്നീട് ഇക്കാര്യം മറന്ന് വീട്ടിലേക്ക് പോയി. എന്നാൽ വീട്ടിലെത്തിയ ശേഷമാണ് താൻ മോതിരം ക്ലിനിക്കിൽ വെച്ച കാര്യം പരാതിക്കാരിക്ക് ഓർമ് വന്നത്. ഉടൻ തന്നെ ക്ലിനിക്കിലെ ജീവനക്കാരെ ബന്ധപ്പെട്ടെങ്കിലും അവർക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞു.

ALSO READ- ബ്രിട്ടനില്‍ മലയാളി നഴ്‌സിനെയും മക്കളേയും കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവിന് 40 വര്‍ഷം തടവ്
ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് ക്ലിനിക്കിലെ ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്ത് വന്നത്. മോതിരം മോഷ്ടിച്ചതായി ഒരു ജീവനക്കാരി സമ്മതിക്കുകയായിരുന്നു.

ഒടുവിൽ മോതിരം കണ്ടെത്തിയ പോലീസ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തശേഷം മോതിരം ഉടമയ്ക്ക് തിരികെ നൽകി.

Exit mobile version