‘ഭാര്യയെ 120 പേര്‍ ചേര്‍ന്ന് അര്‍ദ്ധനഗ്‌നയാക്കി ക്രൂരമായി മര്‍ദിച്ചു, കുടുംബത്തെ കത്തി കാട്ടി ഭീഷണിപ്പെടുത്തി’, പരാതിയുമായി സൈനികന്‍

തിരുവണ്ണാമല: 120 പേര്‍ ചേര്‍ന്ന് തന്റെ ഭാര്യയെ അര്‍ദ്ധനഗ്‌നയാക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് വീഡിയോയിലൂടെ പരാതിയുമായി സൈനികന്‍. തമിഴ്നാട് പടവേട് സ്വദേശി ഹവില്‍ദാര്‍ പ്രഭാകരനാണ് പരാതിയുമായി രംഗത്തെത്തിയത്.

ഇതുസംബന്ധിച്ച് റിട്ടയേര്‍ഡ് ആര്‍മി ഓഫീസറായ ലഫ്.കേണല്‍ എന്‍ ത്യാഗരാജന്‍ പങ്കുവച്ച വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സഹായിക്കണമെന്ന് വീഡിയോയിലൂടെ പ്രഭാകരന്‍ ഡി ജി പി യോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്.

also read: എ ഐ ക്യാമറ തകര്‍ത്ത വാഹനം പിടിയില്‍, ഡ്രൈവര്‍ അറസ്റ്റില്‍, ബോധപൂര്‍വ്വം ഇടിച്ച് തകര്‍ത്തതാണെന്ന് കണ്ടെത്തല്‍

ഇന്നലെ തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിലാണ് സംഭവം നടന്നതെന്ന് സൈനികന്‍ പറയുന്നു. ‘ഭാര്യ വാടകയ്ക്ക് ഒരു കട നടത്തുന്നുണ്ട്. ഇന്നലെ 120ല്‍പ്പരം ആളുകള്‍ കടയിലെത്തി ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും കടയിലെ സാധനങ്ങള്‍ പുറത്തേയ്ക്ക് വലിച്ചെറിയുകയും ചെയ്തു.’ എന്ന് പ്രഭാകരന്‍ പറയുന്നു.

also read: സ്ത്രീകളേ, ഒരൊറ്റ അടിയേ കൊള്ളാവു.. രണ്ടാമത്തേതിന് ആരുടെയും കാല്‍ കീഴില്‍ വീണു കിടക്കരുത്

”കാതിലും മൂക്കിലുമടക്കം പരിക്കേറ്റ ഭാര്യയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ആരാണെന്നും എന്തിനാണ് ചെയ്തതെന്നും അറിയില്ല. ഇതുസംബന്ധിച്ച് എസ് പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്റെ കുടുംബത്തെ കത്തികാട്ടി അവര്‍ ഭീഷണിപ്പെടുത്തി. ഭാര്യയെ അര്‍ദ്ധനഗ്‌നയാക്കി ക്രൂരമായി മര്‍ദ്ദിച്ചു’- എന്ന് വീഡിയോയില്‍ സൈനികന്‍ പറയുന്നു. നിലവില്‍ കാശ്മീരിലാണ് പ്രഭാകരനെ നിയമിച്ചിട്ടുള്ളത്.

Exit mobile version