വെറും 30 രൂപയെ ചൊല്ലി തര്‍ക്കം; സഹോദരന്മാര്‍ ചേര്‍ന്ന് കാറ്ററിങ് ജീവനക്കാരന കുത്തി കൊന്നു

സോനുവിന് ഒപ്പം ജോലി ചെയ്തിരുന്ന രാഹുലും സഹേദരന്‍ ഹരീഷുമാണ് കേസിലെ പ്രതികള്‍.

stabb

ന്യൂഡല്‍ഹി. വെറും മുപ്പത് രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സഹോദരന്മാര്‍ ചേര്‍ന്ന് യുവാവിനെ കുത്തി കൊന്നു. കാറ്ററിങ് ജീവനക്കാരനായ സോനു എന്ന യുവാവാണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

സോനുവിന് ഒപ്പം ജോലി ചെയ്തിരുന്ന രാഹുലും സഹേദരന്‍ ഹരീഷുമാണ് കേസിലെ പ്രതികള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് സോനു രാഹുലിന്റെ പക്കല്‍ നിന്നും പണം കടം വാങ്ങിയിരുന്നു അത് തിരികെ ആവശ്യപ്പെട്ടിട്ടും സോനു നല്‍കാത്തതിനെ തുടര്‍ന്ന് രാഹുല്‍ സഹോദരനുമായി വന്ന് സോനുവുമായി വഴക്കുണ്ടാക്കുകയായിരുന്നു.

തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രതികള്‍ സോനുവിന്റെ വയറ്റില്‍ കത്തികൊണ്ട് നിരവധി തവണ കുത്തിയെന്നാണ് പോലീസ് വിശദീകരണം. റോഡരികില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കിടന്ന സോനുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

Exit mobile version