ചികിത്സയ്ക്കായി എത്തിച്ച ഒരു വയസുകാരന്റെ പല്ല് അടിച്ചു തകര്‍ത്തു; നിലത്തെറിഞ്ഞു; ഒടുവില്‍ മരണം;മന്ത്രവാദി അറസ്റ്റില്‍

ലഖ്നൗ: അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി എത്തിച്ച ഒരു വയസുകാരന്റെ മരണം കൊലപാതകം. ചികിത്സയ്ക്കായി മന്ത്രവാദിയുടെ അടുത്തെത്തിച്ച ഒരു വയസുകാരന്‍ മരണപ്പെട്ട സംഭവം അന്വേഷിച്ച് പോലീസാണ് കൊലപാതകം സ്ഥിരീകരിച്ചത്. ചികിത്സയെന്ന പേരില്‍ കുട്ടിയുടെ പല്ല് അടിച്ചു തകര്‍ക്കുകയും നിലത്തെറിയുകയും ചെയ്തിനെ തുടര്‍ന്ന് പരിക്കേറ്റാണ് കുഞ്ഞിന്റെ മരണം.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍ ധാക്കര്‍ ഗ്രാമത്തിലാണ് വ്യാഴാഴ്ചയോടെ സംഭവമുണ്ടായത്. കുട്ടിക്ക് സുഖമില്ലാതായതോടെ വീട്ടുകാര്‍ മന്ത്രവാദിയുടെ അടുത്തെത്തിച്ചതായിരുന്നു.

കുഞ്ഞിന്റെ പല്ലുകള്‍ മന്ത്രവാദിയായ ഇയാള്‍ അടിച്ചുതകര്‍ക്കുകയും കുട്ടിയെ നിലത്തേക്കെറിയുകയും ചെയ്തെന്ന് പോലീസ് കണ്ടെത്തി. അതേസമയം, കുട്ടിയുടെ ബോധം നഷ്ടമായതോടെയാണ് ബന്ധുക്കള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ വെച്ച് കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

also read- നാമാവശേഷമായ മണ്ണിലെ ‘ദോസ്ത്’; ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥയെ ചേര്‍ത്ത് പിടിച്ച് സ്‌നേഹ ചുംബനം നല്‍കി തുര്‍ക്കി വനിത; വൈറല്‍ ചിത്രം

ഇതോടെ കുടുംബം മൃതദേഹവുമായി പോലീസ് സ്റ്റേഷനിലെത്തി മന്ത്രവാദിക്കെതിരെ പരാതി കൊടുത്തു. കേസെടുത്തതിന് പിന്നാലെ പോലീസ് മന്ത്രവാദിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പോലീസ് അറിയിച്ചു.

Exit mobile version