പ്രാര്‍ത്ഥനയ്ക്ക് ഫലം ലഭിച്ചില്ല: ക്ഷേത്രങ്ങള്‍ തകര്‍ത്ത് യുവാവിന്റെ അക്രമം

ഇന്‍ഡോര്‍: പ്രാര്‍ത്ഥനയ്ക്ക് ഫലം ലഭിച്ചില്ല, മധ്യപ്രദേശില്‍ ക്ഷേത്രങ്ങള്‍ തകര്‍ത്ത് യുവാവ്. ഇന്‍ഡോറിലെ 24കാരനെ അറസ്റ്റ് ചെയ്തു. പ്രാര്‍ത്ഥനയ്ക്ക് ഫലം ലഭിച്ചില്ലെന്നതിനെ തുടര്‍ന്നായിരുന്നു ആക്രണം.

ചെറുപ്പത്തിലുണ്ടായ ഒരു അപകടത്തില്‍ യുവാവിന്റെ കണ്ണിന് സാരമായി പരിക്കേറ്റിരുന്നു. ഇത് ഭേദമാകാനായി ദൈവത്തോട് ഏറെ പ്രാര്‍ത്ഥിച്ചു. എന്നാല്‍ കണ്ണിന്റെ പരിക്ക് മാറിയില്ല. ഇതിന്റെ ദേഷ്യം തീര്‍ക്കാനാണ് ക്ഷേത്രങ്ങള്‍ തകര്‍ത്തതെന്നാണ് യുവാവിന്റെ വിശദീകരണം.

”ചന്ദന്‍ നഗര്‍, ചിന്താപുര എന്നിവിടങ്ങളിലെ രണ്ടു ക്ഷേത്രങ്ങളാണ് യുവാവ് തകര്‍ത്തത്. യുവാവിന് മാനസീകാസ്വാസ്ഥ്യമുണ്ട്. ഇയാളുടെ അച്ഛന്‍ ഒരു ചെറിയ ഹാര്‍ഡ്വെയര്‍ കട നടത്തുകയാണ്. വിഷയം അതീവ ഗൗരവമുള്ളതായതിനാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 295 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രശാന്ത് ചൗബെ പറഞ്ഞു.

Exit mobile version