മധ്യപ്രദേശില്‍ 100 കോടിയുടെ ക്ഷേത്രം വരുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോഡി തറക്കല്ലിടും

സാഗര്‍ ജില്ലയിലാണ് 100 കോടി രൂപ ചെലവില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത്.

ഭോപ്പാല്‍: മധ്യപ്രദേശില്‍ 100 കോടി രൂപ ചെലവില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു. സാഗര്‍ ജില്ലയിലാണ് 100 കോടി രൂപ ചെലവില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത്. 14-ാം നൂറ്റാണ്ടിലെ കവിയും ദലിത് സാമൂഹിക പരിഷ്‌കര്‍ത്താവുമായ സന്ത് രവിദാസിന്റെ പേരിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ തറക്കല്ലിടുന്ന ക്ഷേത്രം, 10,000 ചതുരശ്ര അടിയില്‍ നാഗര ശൈലിയിലാണ് നിര്‍മ്മിക്കുന്നത്. രവിദാസിന്റെ സൃഷ്ടികളും വ്യക്തി പ്രഭാവവും വെളിപ്പെടുത്തുന്ന രീതിയില്‍ മ്യൂസിയവും നിര്‍മ്മിക്കും. മ്യൂസിയത്തില്‍ നാല് ഗാലറികള്‍ സജ്ജീകരിക്കും. ലൈബ്രറിക്ക് പുറമെ സംഗത് ഹാള്‍ (മീറ്റിംഗ് ഹാള്‍), ജല്‍ കുണ്ഡ് (ജല സംഭരണി), ഭക്ത് നിവാസ് (ഭക്തര്‍ക്കുള്ള താമസം) എന്നിവയും നിര്‍മ്മിക്കും. കൂടാതെ, 15,000 ചതുരശ്ര അടിയില്‍ ഭക്ഷണശാലയും നിര്‍മിക്കും. അതേസമയം, ഇന്ത്യയിലും വിദേശത്തെയും രവിദാസിന്റെ ഭക്തരെ ആകര്‍ഷിക്കുകയാണ് ക്ഷേത്ര നിര്‍മാണത്തിന്റെ ലക്ഷ്യം.

Exit mobile version