സഹയാത്രികയുടെ ശരീരത്തിലേക്ക് മൂത്രമൊഴിച്ചയാള്‍ ബഹുരാഷ്ട്ര കമ്പനിയിലെ ഉദ്യോഗസ്ഥന്‍; പിരിച്ചുവിട്ട് കമ്പനി; നിലവാരം കാണിക്കണമെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: യാത്രയ്ക്കിടെ എയര്‍ഇന്ത്യ വിമാനത്തില്‍ വെച്ച് യാത്രചെയ്യവെ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച മുംബൈ സ്വദേശി ശങ്കര്‍ മിശ്രയുടെ ജോലി പോയി. വെല്‍സ് ഫാര്‍ഗോ എന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരനായിരുന്നു ശങ്കര്‍ മിശ്ര.

ഇയാള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണം ഗൗരവതരമാണെന്ന് കമ്പനി വ്യക്തമാക്കി. ജീവനക്കാര്‍ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉയര്‍ന്ന നിലവാരം കാത്തുസൂക്ഷിക്കണം. അതാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഗുരുതര ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ശങ്കര്‍ മിശ്രയെ പുറത്താക്കുകയാണ് എന്നും കമ്പനി വ്യക്തമാക്കി.

അതേസമയം, സംഭവം വിവാദമായതോടെ ഒളിവില്‍പോയ ശങ്കര്‍ മിശ്രയ്ക്കുവേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്. പരാതി ഇല്ലെന്ന് യുവതി പറഞ്ഞെങ്കിലും ശങ്കര്‍ മിശ്രയ്ക്ക് എതിരെ നടപടികള്‍ തുടരുകയാണ്.

ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന യാത്രക്കിടെയാണ് ശങ്കര്‍ മിശ്ര പാന്റ്സിന്റെ സിബ് അഴിക്കുകയും സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിക്കുകയും ചെയ്തത്.

also read- ക്രമക്കേട് കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ചു; അധികാരം ഉപയോഗിച്ച് കടത്തിയത് 6 കെയ്‌സ് ബിയര്‍; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

നവംബര്‍ 26-നായിരുന്നു സംഭവം. വിവരം പോലീസില്‍ അറിയിക്കരുതെന്ന് മിശ്ര സഹയാത്രികയോട് കാല് പിടിച്ച് അപേക്ഷിച്ച് പറഞ്ഞ് കരഞ്ഞുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെ എയര്‍ ഇന്ത്യ ശങ്കര്‍ മിശ്രയ്ക്ക് 30 ദിവസത്തെ യാത്രാവലിക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മാര്‍ഗിര്‍ദ്ദേശങ്ങള്‍ പിന്നീട് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) പുറത്തിറക്കി.

Exit mobile version