ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കഴിയുന്നില്ല: അധ്യാപിക പരിക്കേല്‍പ്പിച്ച കുട്ടിയുടെ നില ഗുരുതരം

ന്യൂഡല്‍ഹി: സ്‌കൂളിന്റെ ഒന്നാം നിലയില്‍ നിന്ന് അധ്യാപിക വലിച്ചെറിഞ്ഞ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ നില അതീവ ഗുരുതരം. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കഴിയുന്നില്ല. ഹിന്ദു റാവു ആശുപത്രി ഐസിയുവില്‍ ചികിത്സയിലാണ് കുട്ടി.

തലയ്ക്കും കാലിനുമാണ് പരിക്കുള്ളത്. കുട്ടിയ്ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം അറസ്റ്റിലായ അധ്യാപികയെ ചൊവ്വാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഡല്‍ഹി കരോള്‍ ബാഗിന് സമീപം ബാലിക വിദ്യാലയത്തിലായിരുന്നു സംഭവം. കത്രിക കൊണ്ടു പരിക്കേല്‍പ്പിച്ച ശേഷം അധ്യാപിക കുട്ടിയെ താഴേക്ക് വലിച്ചെറിയുകയായിരുന്നു.

Exit mobile version