മൂത്തമകള്‍ കാമുകനൊപ്പം ഒളിച്ചോടി; ഇളയമകള്‍ക്കും പ്രണയം; കൊലപ്പെടുത്തി പിതാവ്, കുറ്റസമ്മതം നടത്തിയത് സോഷ്യല്‍മീഡിയ വഴി

Girl india | News

വിശാഖപട്ടണം: പ്രണയത്തിന്റെ പേരില്‍ ആന്ധ്രപ്രദേശില്‍ ദുരഭിമാന കൊല. മകളെ കൊലപ്പെടുത്തിയ പിതാവ് സമൂഹമാധ്യമങ്ങള്‍ വഴി കുറ്റസമ്മതം നടത്തുകയായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ലിഖിത ശ്രീയെയാണ് ആംബുലന്‍സ് ഡ്രൈവറായ പിതാവ് റെല്ലിവീഥിയിലെ വരപ്രസാദ് കൊലപ്പെടുത്തിയത്.

പതിനാറുകാരിയെ പ്രദേശത്തുള്ള യുവാവുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിലാണ് കൊലപ്പെടുത്തിയതെന്ന് വരപ്രസാദ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. ‘അവള്‍ക്ക് അതേ പ്രദേശത്ത് താമസിക്കുന്ന ഒരാളുമായി ബന്ധമുണ്ടായിരുന്നു. എന്റെ മൂത്ത മകള്‍ ഇതിനകം കാമുകനൊപ്പം ഓടിപ്പോയിരുന്നു.’

‘ഇപ്പോള്‍, പത്താം ക്ലാസില്‍ പഠിക്കുന്ന എന്റെ ഇളയ മകളും പ്രണയത്തിലായിരുന്നു. മകള്‍ക്ക് ആവശ്യപ്പെടുന്നത് എല്ലാം ഞാന്‍ നല്‍കിയിരുന്നു. എന്നിട്ടും അവള്‍ അവനെ പ്രണയിച്ചു. അവനുമായി സംസാരിക്കരുതെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അവള്‍ കേട്ടില്ല. അതുകൊണ്ടാണ് ഞാന്‍ അവളെ കൊന്നത്’ എന്നാണ് പിതാവ് വീഡിയോയില്‍ പറയുന്നത്.

also read- ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ 1.80 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി മലയാളി വിദ്യാര്‍ത്ഥി; ഇന്ത്യയില്‍ നിന്നുള്ള ഏക വിദ്യാര്‍ത്ഥിയായി കാര്‍ത്തിക്

അതേസമയം, പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചുവെന്നും പിതാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും പോലീസ് അറിയിച്ചു.

Exit mobile version