അപകടത്തില്‍ മരിച്ച നാലുവയസുകാരിയുടെ മൃതദേഹം കൊണ്ടുപോകാന്‍ വാഹനമില്ല; തോളിലേറ്റി ബസ് സ്‌റ്റോപ്പിലെത്തി മാതൃസഹോദരന്‍; കണ്ണീര്‍ക്കാഴ്ച

ഭോപ്പാല്‍: അപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കാനായി ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്ത അമ്മാവന്‍ ബസിനെ ആശ്രയിക്കുന്ന കണ്ണീര്‍കാഴ്ച ചര്‍ച്ചയാകുന്നു. നാല് വയസ്സുകാരിയുടെ മൃതദേഹവുമായി ഗ്രാമത്തിലേക്ക് പോവാനാണ് അമ്മാവന്‍ ബസ് സ്റ്റോപ്പിലെത്തിയത്.

മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഈ ദാരുണസംഭവം. തിരക്കുള്ള റോഡിലൂടെ പെണ്‍കുട്ടിയുടെ മൃതദേഹവും തോളിലേറ്റി പോകുന്ന ഇയാള്‍ ബസില്‍ കയറുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തെത്തി.

ഗ്രാമത്തില്‍ നടന്ന അപകടത്തിലാണ് നാലുവയസ്സുകാരി മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ഛത്തപുരിലെ ജില്ല ആശുപത്രയിലേക്ക് അയച്ചിരുന്നു. എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കള്‍ക്ക് മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോവാനായി വാഹനത്തിന് വേണ്ടി അലഞ്ഞിട്ടും കിട്ടിയില്ല.

also read- കോണ്‍ഗ്രസ് നടപടി വൈകി; ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്; എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരെ കെ മുരളീധരന്‍

സ്വകാര്യ ആംബുലന്‍സ് വിളിക്കാന്‍ ഇവരുടെ പക്കല്‍ പണം ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ബസ് കയറി പോയത്. അതേസമയം, ബസ് ടിക്കറ്റിനുള്ള പണം പോലും തികയാതെ വിഷമിച്ച ഇയാളെ സഹയാത്രികനാണ് സഹായിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version