നാലുവയസുകാരിയെ 2 മാസം തുടര്‍ച്ചയായി പീഡിപ്പിച്ചു; പ്രിന്‍സിപ്പലിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലുള്ള മാറ്റം മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. കുട്ടി അസാധാരണമാം വിധം നിശബ്ദയാകുകയും വിഷാദത്തോടെ പെരുമാറുകയും കരയുകയും ചെയ്യുന്നതായി കാണപ്പെട്ടിരുന്നു.

child rape | Bignewslive

ഹൈദരാബാദ്: ഹൈദരാബാദില്‍ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രിന്‍സിപ്പലിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. രണ്ട് മാസമായി തുടരുന്ന പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി അമ്മയോട് തുറന്ന് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

തുടര്‍ന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കളും മറ്റ് വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി ഒത്തുകൂടി ഡ്രൈവറെ മര്‍ദിച്ചിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലുള്ള മാറ്റം മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. കുട്ടി അസാധാരണമാം വിധം നിശബ്ദയാകുകയും വിഷാദത്തോടെ പെരുമാറുകയും കരയുകയും ചെയ്യുന്നതായി കാണപ്പെട്ടിരുന്നു.

also read; പോലീസിനെ കണ്ട് ഭയന്ന് നിലവിളിച്ച് 3 വയസ്സുകാരന്‍; പേടി മാറ്റാന്‍ കുട്ടിയെ സ്റ്റേഷനിലെത്തിച്ച് മിഠായി നല്‍കി, മാതൃകയായി കേരളപോലീസ്

അമ്മയോട് സംസാരിച്ചതിന് ശേഷമാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. പ്രിന്‍സിപ്പലിന്റെ ചേംബറിന് സമീപമുള്ള ഡിജിറ്റല്‍ ക്ലാസ് റൂമിലോ ലാബിലോ വെച്ചാണ് ബലാത്സംഗത്തിനിരയായതെന്നാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച മാതാപിതാക്കള്‍ കുട്ടിയോടൊപ്പം സ്‌കൂളിലേക്ക് പോയപ്പോള്‍ അവള്‍ ഡ്രൈവറെ ചൂണ്ടിക്കാണിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കുകയും അതേ ദിവസം തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഐപിസി സെക്ഷന്‍ 376 (ബലാത്സംഗം), പോക്സോ ആക്ട് എന്നിവ പ്രകാരമാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സ്‌കൂള്‍ ലബോറട്ടറികള്‍ പരിപാലിക്കുക, സ്റ്റാഫ് അംഗങ്ങള്‍ക്കായി ജോലികള്‍ ചെയ്യുക, അങ്ങനെ ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ജോലികളും ഡ്രൈവര്‍ കൈകാര്യം ചെയ്തിരുന്നതായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇയാള്‍ മറ്റ് വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. പെണ്‍കുട്ടിയെ ഒരു കൗണ്‍സിലിംഗ് സെന്ററിലെത്തിക്കുകയും അവിടെ വച്ച് കുട്ടി കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുകയും പിന്നീട് വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

Exit mobile version