പ്രണയാഭ്യര്‍ഥന നിരസിച്ചു; വിദ്യാര്‍ത്ഥിനിയെ ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തി യുവാവ്, പ്രതിയെ തിരഞ്ഞ് പോലീസ്

ചെന്നൈയിലെ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥിനിയായ സത്യയാണു (20) കൊല്ലപ്പെട്ടത്.

ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കോളജ് വിദ്യാര്‍ഥിനിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തി യുവാവ്. ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലാണു ദാരുണ സംഭവം അരങ്ങേറിയത്.

also read: ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയെ പരസ്യമായി അപമാനിച്ചു, ബലംപ്രയോഗിച്ച് മുടി മുറിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

ചെന്നൈയിലെ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥിനിയായ സത്യയാണു (20) കൊല്ലപ്പെട്ടത്. വിദ്യാര്‍ഥിനിയെ തള്ളിയിട്ട ശേഷം രക്ഷപ്പെട്ട ആദംബാക്കം സ്വദേശി സതീഷിനായി (23) പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഏതാനും നാളുകളായി സത്യയുടെ പിന്നാലെ നടന്നു സതീഷ് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

കോളജില്‍ നിന്നു സത്യ വീട്ടിലേക്കു മടങ്ങാനായി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ഇന്നും സതീഷ് പിന്നാലെയെത്തി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെയാണു സതീഷ് യുവതിയെ ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടത്.

അതേസമയം, തലശേരി ഉസംമൊട്ടക്ക് സമീപം കഴിഞ്ഞ ദിവസം അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. ഇന്ദുലേഖ, മകള്‍ പൂജ എന്നിവര്‍ക്കാണ് വെട്ടേറ്റത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരിലാണ് യുവാവ് ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Exit mobile version