അമ്മയെ കെട്ടിത്തൂക്കിയത് കണ്ടെന്ന നാല് വയസുകാരന്റെ മൊഴി നിർണായകമായി; പോലീസുകാരനായ പ്രതി അറസ്റ്റിലായി

ലഖ്‌നൗ: ഭാര്യയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി ആത്മഹത്യയാക്കി ചിത്രീകരിക്കാനുള്ള പോലീസുകാരന്റെ അതിബുദ്ധിയെ തകർത്ത് നാലുവയസുകാരന്റെ നിർണായക മൊഴി. പോലീസ് കോൺസ്റ്റബിളായ റിങ്കു ഗൗതമിനെയാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ നാല് വയസുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഏഴുവർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

ഉത്തർപ്രദേശിലെ ദുബാഗയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഭാര്യ ബ്രിജേഷ് കുമാരി ജീവനൊടുക്കിയതായി ഭർത്താവ് റിങ്കു ഗൗതമാണ് ദുബാഗ സ്റ്റേഷൻ ഹൗസ് ഓഫീസറെ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് മുറിയിലെ സിലീങ് ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ ബ്രിജേഷ് കുമാരിയെ കണ്ടെത്തുകയും ചെയ്തു.

എന്നാൽ സ്ത്രീധനത്തിന്റെ പേരിൽ ഗൗതം മകളെ പീഡിപ്പിച്ചുകൊലപ്പെടുത്തിയെന്നാണ് ഭാര്യാപിതാവ് ലതോരി റാം പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ദമ്പതികളുടെ നാല് വയസ്സുകാരൻ മകൻ നൽകിയ മൊഴി നിർണായകമാവുകയായിരുന്നു.

ALSO READ- ബൈക്ക് വാങ്ങാനായി പണം നൽകിയത് കുടുംബശ്രീയിൽ നിന്നും വായ്പയെടുത്ത്; സ്ത്രീധന പീഡനത്തെ തുടർന്ന് 20കാരി ആത്മഹത്യ ചെയ്തു; ദുരൂഹമെന്ന് ബന്ധുക്കൾ

പിതാവ് മാതാവിനെ സോഫയിലേക്ക് തള്ളിയിട്ട് തല്ലുകയും കഴുത്തിൽ മുറുകെ പിടിച്ച് ബലമായി അമർത്തുകയും ചെയ്‌തെന്നും പിന്നീട് കെട്ടിയിട്ട് സീലിങ് ഫാനിൽ തൂക്കിയെന്നും കുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

കുട്ടിയുടെ മൊഴി ബലപ്പെടുത്തുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതും അന്വേഷണത്തിൽ നിർണായകമായി. കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പിന്നീട് ഒളിവിലായിരുന്ന കോൺസ്റ്റബിളിനെ പോലീസ് പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.

Exit mobile version