അർധരാത്രി പുറത്ത് നിന്ന അർച്ചന ഓടിയെത്തി ഭർത്താവിന്റെ കഴുത്ത് ബ്ലേഡ് കൊണ്ട് അറുത്തു; വിവാഹം കഴിഞ്ഞിട്ട് ഒരു മാസം! മരണത്തോട് മല്ലടിച്ച് യുവാവ് ആശുപത്രിയിൽ

ബ്ലേഡ് ഉപയോഗിച്ച് ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച് യുവതി. തെലങ്കാനയിലെ ഹനംകൊണ്ട ജില്ലയിലെ പാസരഗൊണ്ടയിലാണ് ദാരുണ സംഭവം റിപ്പോർട്ട് ചെയ്തത്. ഹനംകൊണ്ട പാസരഗൊണ്ട സ്വദേശിയായ രാജുവിനെയാണ് ഭാര്യ അർച്ചനയാണ് ബ്ലേഡ് ഉപയോഗിച്ച് ഭർത്താവിന്റെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം നടത്തിയത്.

പൈലറ്റുമാരെ കിട്ടാനില്ല : ചെറിയ ദൂരങ്ങള്‍ക്ക് ബസുകള്‍ ഏര്‍പ്പാടാക്കാന്‍ അമേരിക്കന്‍ വിമാനക്കമ്പനികള്‍

കഴിഞ്ഞ ദിവസം അർധരാത്രി വീടിന് പുറത്ത് നിൽക്കുകയായിരുന്ന അർച്ചന പെട്ടെന്ന് വീടിനുള്ളിലേക്ക് ഓടിക്കയറി ബ്ലേഡ് കൊണ്ട് രാജുവിൻറെ കഴുത്ത് മുറിക്കുകയായിരുന്നു. ഒരു മാസം മുൻപായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവർക്കുമിടയിൽ യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്നുമാണ് അടുത്ത ബന്ധുക്കളും ഇവരുടെ മാതാപിതാക്കളും പറയുന്നത്.

അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ രാജു നിലവിളിച്ചതിനെ തുടർന്ന് അർച്ചനമറ്റൊരു മുറിയിൽ കയറി വാതിലടച്ചു. എല്ലാവരും വിളിച്ചിട്ടും വാതിൽ തുറക്കാൻ അവർ തയ്യാറായില്ല. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജുവിനെ വാരങ്കലിലുള്ള എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. രാജുവിന്റെ ബോധംതെളിഞ്ഞ ശേഷം അദ്ദേഹത്തിന്റെ മൊഴിയെടുത്തിട്ട് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അർച്ചനക്കെതിരെ രാജുവിൻറെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടില്ല.

Exit mobile version