ഒന്നും മിണ്ടാതെ! പാര്‍ലമെന്റങ്കണത്തില്‍ പരസ്പരം സംസാരിക്കാതെ രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോഡിയും

പാര്‍ലമെന്റ് ആക്രമത്തിന്റെ 17ാം വാര്‍ഷികമായിരുന്നു ഇന്നലെ

ന്യൂഡല്‍ഹി: രാജസ്ഥാന്‍, മിസോറാം, ചത്തീസ്ഗഢ്,മധ്യപ്രദേശ്, തെലുങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി നേരില്‍ കണ്ടിട്ടും പരസ്പരം സംസാരിക്കാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. പാര്‍ലമെന്റ് ആക്രമത്തിന്റെ 17ാം വാര്‍ഷികമായിരുന്നു ഇന്നലെ. പാര്‍ലമെന്റ് അങ്കണത്തില്‍ നടന്ന ചടങ്ങിലായിരുന്നു കണ്ടിട്ടും പരസ്പരം മിണ്ടാതിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോഡി, മന്‍മോഹന്‍ സിംഗുമായി സംസാരിച്ചു. അതേസമയം രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം സംസാരിച്ചില്ല. ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രിമാരായ വിജയ് ഗോയല്‍, രാംദാസ് അഠാവ്ളെ എന്നിവര്‍ രാഹുലിന് കൈകൊടുത്തു.

യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 2001 ഡിസംബറില്‍ നടന്ന പാര്‍ലമെന്റ് ഭീകരാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Exit mobile version