മകളുടെ പ്രണയമറിഞ്ഞ് കലിപൂണ്ടു; 17കാരിയുടെ തലയുമായി വഴിയിലൂടെ നടന്ന് നീങ്ങി പിതാവ്; കൊടുംക്രൂരം

ലഖ്‌നൗ: പ്രണയബന്ധമറിഞ്ഞ് പ്രകോപിതനായ പിതാവ് മകളുടെ തലയറുത്തു. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. പതിനേഴുകാരിയായ മകളുടെ തലയറുത്താണ് പിതാവ് ക്രൂരത കാണിച്ചത്.

ലഖ്‌നൗവിൽനിന്ന് 200 കിലോ മീറ്റർ അകലെ പണ്ഡേതര ഗ്രാമ നിവാസിയായ സർവേഷ് കുമാർ എന്നയാളാണ് മകളുടെ തലയുമായി റോഡിലൂടെ നടന്നുനീങ്ങിയത്. ഇതുകണ്ട് ഭയന്നവർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

പോലീസ് എത്തി അന്വേഷിച്ചതോടെ സർവേഷ് ഒരുമടിയുമില്ലാതെ കുറ്റം സമ്മതിച്ചു. മകൾക്കുണ്ടായിരുന്ന പ്രണയബന്ധമറിഞ്ഞ നീരസമാണ് കോലപാതകം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് സർവേഷ് പോലീസിനോട് പറഞ്ഞു. വീട്ടിൽ ആളില്ലാത്ത നേരത്ത് മൂർച്ചയുള്ള ആയുധംകൊണ്ട് തലവെട്ടുകയായിരുന്നുവെന്നും സർവേഷ് പറഞ്ഞതായി പോലീസ് അറിയിച്ചു.

Exit mobile version