ലഖ്‌നൗ: മകളെ ശല്യംചെയ്‌തെന്ന് പോലീസിൽ പരാതിപ്പെട്ട അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തി. യുപിയിലാണ് സംഭവം. 2018 ജൂലൈയിലാണ് ആറുപേർക്കെതിരെ പിതാവ് പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ദിവസം പ്രതിയുടെ ഭാര്യയും അമ്മയും പെൺകുട്ടിയെയും പിതാവിനെയും അമ്പലത്തിൽ വച്ച് കണ്ടിരുന്നു. തുടർന്ന് ഇരുകൂട്ടരും പഴയ കേസിനെചൊല്ലി തർക്കമായി. ഇതിനിടെ സ്ഥലത്തെത്തിയ പ്രതി പെൺകുട്ടിയുടെ അച്ഛനുനേരെ വെടിയുതിർക്കുകയായിരുന്നു.
അച്ഛനെ വെടിവച്ചെന്ന് പറഞ്ഞ് നിലവിളിച്ച് കരയുന്ന പെൺകുട്ടിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. നാലു പ്രതികളിൽ രണ്ടുപേരെ പോലീസ് അന്വേഷണത്തിൽ അറസ്റ്റിലായി.