യുപിയിൽ യുവതിയെ ആറുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ പകർത്തി; 300 രൂപയ്ക്ക് വിറ്റു; കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളും

woman

ലഖ്‌നൗ: ഉത്തർപ്രദേശിൽ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ പകർത്തി വിൽപ്പന നടത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ. ബദ്വാനിൽ ബലാത്സംഗ വീഡിയോ വിൽപ്പന നടത്തിയെന്ന കേസിലാണ് പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന ബലാത്സംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ബദ്വാനിലെ ഒരു വയലിൽവെച്ചാണ് 30 വയസ്സുകാരിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ പരാതി നൽകിയാൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഇവർ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീഡിയോ പ്രചരിപ്പിക്കുമെന്ന ഭയത്താൽ യുവതി ബലാത്സംഗത്തെക്കുറിച്ച് ആരോടും വെളിപ്പെടുത്തിയിരുന്നില്ല.

ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ സംഘം ബലാത്സംഗത്തിന്റെ നിരവധി വീഡിയോ ക്ലിപ്പുകളാണ് ഇത്തരത്തിൽ പകർത്തിയത്. കഴിഞ്ഞദിവസങ്ങളിൽ നാട്ടിലെ യുവാക്കൾക്കിടയിൽ ബലാത്സംഗത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. പ്രതികളായ ആൺകുട്ടികൾ ഓരോ വീഡിയോ ക്ലിപ്പിനും 300 രൂപ വീതം ഈടാക്കി വിൽപ്പന നടത്തിയെന്നും യുവതിയുടെ പരാതിയിൽ ആരോപണമുണ്ട്.

Exit mobile version