അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തതിന് ശേഷം മാപ്പ് പറയാൻ 19കാരൻ പെൺകുട്ടിയുടെ വീട്ടിലെത്തി; ജനനേന്ദ്രിയം തകർത്ത ശേഷം പ്രതിയെ തല്ലിക്കൊന്ന് പെൺകുട്ടിയുടെ പിതാവ്

surat father

സൂറത്ത്: ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ പെൺകുട്ടിയുടെ അച്ഛൻ തല്ലിക്കൊന്നു. അഞ്ചുവയസുകാരിയായ തന്റെ മകളെ ബലാത്സംഗം ചെയ്ത 19 വയസുകാരനെയാണ് പിതാവ് ലൈംഗികാവയവം ഇടിച്ചുതകർത്ത ശേഷം തല്ലിക്കൊന്നത്.

ഗുജറാത്തിലെ സൂറത്തിലാണ് അയൽക്കാരനായ യുവാവ് മകളെ ബലാത്സംഗം ചെയ്തതറിഞ്ഞ് സകലനിയന്ത്രണവും നഷ്ടപ്പെട്ട പിതാവ് നിയമം കൈയ്യിലെടുത്തത്. ലല്ലു രാജു എന്ന 19കാരനാണ് കൊല്ലപ്പെട്ടത്. ഇയാൾ കുഞ്ഞിനെ സമീപത്തെ പൊതു ശൗചാലയത്തിൽ കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയത് യുവാവിന്റെ അമ്മയാണ് ആദ്യം കണ്ടത്. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് പിന്നീട് കരഞ്ഞ് കൊണ്ട് ശുചിമുറിയിൽ നിന്നും കുഞ്ഞ് ഇറങ്ങിവരുന്നതും പിന്നാലെ യുവാവും ഇറങ്ങിവരുന്നതും ഇയാളുടെ അമ്മ കാണുകയായിരുന്നു.

തുടർന്ന് കുഞ്ഞിനോട് കാര്യങ്ങൾ ചോദിച്ചുമനസിലാക്കിയ യുവാവിന്റെ അമ്മ ഇക്കാര്യം കുട്ടിയുടെ വീട്ടിൽ അറിയിച്ചു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് അടക്കം മുറിവും രക്തസ്രാവവും കണ്ടതോടെയാണ് യുവാവിന്റെ അമ്മ ഇക്കാര്യം കുഞ്ഞിന്റെ വീട്ടിലറിയിച്ചത്.

മകനോട് കുഞ്ഞിന്റെ വീട്ടുകാരോട് ക്ഷമ ചോദിക്കാനും അമ്മ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയുടെ പിതാവിനോട് കാര്യങ്ങൾ തുറന്ന് പറഞ്ഞ് മാപ്പ് അപേക്ഷിക്കുകയായിരുന്നു. എന്നാൽ സംഭവം അറിഞ്ഞ കുട്ടിയുടെ പിതാവ്‌യുവാവിനെ കയ്യിൽ കിട്ടിയ വടി കൊണ്ട് തല്ലിച്ചതക്കുകയും യുവാവിന്റെ ലൈംഗികാവയവം അടിച്ചു തകർക്കുകയുമായിരുന്നു. നാട്ടുകാർ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവിന്റെ പേരിൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

Exit mobile version