ജവാന്മാര്‍ക്ക് സുരക്ഷിത വാഹനമില്ല, മോഡിക്ക് 84,00 കോടി രൂപയുടെ വിമാനം; ഇതാണോ നീതിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 84,00 കോടി രൂപയുടെ വിമാനം വാങ്ങിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സൈനികരുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഉദ്യോഗസ്ഥര്‍ വെടിയുണ്ട ഏല്‍ക്കുന്ന തരത്തിലുള്ള ട്രക്കുകളയച്ച് തങ്ങളുടെ ജീവിതം പന്താടുകയാണെന്ന് ട്രക്കിലിരിക്കുന്ന ഒരു സൈനികന്‍ ആരോപിക്കുന്നതാണ് വീഡിയോ. ബുള്ളറ്റ് പ്രൂഫല്ലാത്ത ട്രക്കുകള്‍ നല്‍കി രക്തസാക്ഷികളാന്‍ സൈനികരെ അയക്കുന്നു. പ്രധാനമന്ത്രിക്കായി 8400 കോടി രൂപയുടെ വിമാനമാണ് സര്‍ക്കാര്‍ വാങ്ങിയത്. ഇത് നീതിയാണോയെന്ന് രാഹുല്‍ ചോദിക്കുന്നു.

പുല്‍വാമ ആക്രമണത്തിന് ശേഷം സൈനികരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷിത വാഹനങ്ങള്‍ സിആര്‍പിഫ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Exit mobile version