നവജ്യോത് സിങ് സിദ്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..! 70 പൊതുയോഗങ്ങളില്‍ പ്രസംഗിച്ച് ശബ്ദം നഷ്ടമായി

ചണ്ഡിഗഡ്: 17 ദിവസം നീണ്ടുനിന്ന പ്രസംഗത്തെ തുടര്‍ന്ന് ശബ്ദം നഷ്ടപ്പെട്ട പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 70 രഥപൊതുയോഗങ്ങളില്‍ പ്രസംഗിച്ച സിദ്ദുവിന്റെ സ്വനതന്തുക്കള്‍ക്ക് തകരാര്‍ സംഭവിച്ചതിനാലാണ് ഡോക്ടര്‍മാര്‍ 5 ദിവസം പൂര്‍ണ വിശ്രമം നിര്‍ദേശിച്ചത്.

തദ്ദേശസ്വയംഭരണം, ടൂറിസം, സാംസ്‌കാരികം എന്നീ വകുപ്പുകളുടെ ചുമതലയുള്ള സിദ്ദു കോണ്‍ഗ്രസിന്റെ താരമൂല്യമുള്ള പ്രസംഗകനാണ്. മുന്‍ ക്രിക്കറ്റ് താരം കൂടിയായ അദ്ദേഹം നര്‍മബോധം കൊണ്ടും പ്രസംഗചാതുരി കൊണ്ടും ജനത്തെ ആകര്‍ഷിക്കുന്നു.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് തുടര്‍ച്ചയായി പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തത്. അമിതമായി വിമാനയാത്ര നടത്തിയതുമൂലം നേരത്തേ തന്നെ ചികിത്സയിലായ സിദ്ദുവിന് ഹെലികോപ്റ്റര്‍ യാത്രയും അപകടകരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Exit mobile version