ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ല, ആശുപത്രി പ്രവേശന കവാടത്തില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

ജയ്പൂര്‍: ആശുപത്രിയിലെത്തിയ യുവതി ചികിത്സ കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് പ്രവേശന കവാടത്തില്‍ പ്രസവിച്ചു. രാജസ്ഥാനിലെ ഭരത്പൂരിലാണ് സംഭവം. ഇത് പിന്നീട് വാര്‍ത്തയായതോടെ സംസ്ഥാന ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഭരത്പൂരിലുള്ള ഗ്രാമത്തില്‍ നിന്നും 180 കിലോമീറ്റര്‍ താണ്ടി സെപ്റ്റംബര്‍ 25നായിരുന്നു യുവതിയും ബന്ധുക്കളും ആശുപത്രിയിലെത്തിയത്. പ്രസവ വേദന അനുഭപ്പെട്ടതോടെ കഴിഞ്ഞ ആഴ്ചയാണ് യുവതി ആശുപത്രി കവാടത്തിന് മുന്നില്‍ കുഞ്ഞിന് ജന്മം നല്കിയത്. പ്രസവത്തിന് പിന്നാലെ അമ്മയെയും നവജാത ശിശുവിനെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

പ്രസവ സമയത്ത് സഹായത്തിനായി നിരവധി തവണ ആശുപത്രി അധികൃതരെ വിളിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സൗജന്യസേവനം നല്‌കേണ്ട ആംബുലന്‍സിന്റെ ഡ്രൈവര് ഇവരുടെ കൈയ്യില്‍ നിന്ന് 500 രൂപ കൈപ്പറ്റിയതായും ആരോപണമുണ്ട്.

ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സംഭവം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആശുപത്രിയുടെ ചാര്‍ജുള്ള ഡോക്ടര്‍ അറിയിച്ചു.

Exit mobile version