ഇനി സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളിലും ഉച്ചഭക്ഷണവും; ഉത്തരവുമായി ചന്ദ്രശേഖര്‍ റാവു

തെലങ്കാന: അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് ജൂനിയര്‍, ഡിഗ്രി കോളേജുകളില്‍ ഉച്ചഭക്ഷണം നല്‍കുമെന്ന് അറിയിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അറിയിച്ചു. ഉച്ചഭക്ഷണ സമയത്ത് വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് പോകുമെന്നും പിന്നീട് അന്നേദിവസം ക്ലാസിലേക്ക് മടങ്ങിയെത്തുന്നില്ലെന്നുമുള്ള സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ വക കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠനം പാതിവഴിയില്‍ നിര്‍ത്തി പോകുത്തിന്റെ നിരക്കും വര്‍ധിക്കുന്നു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിന് പോഷക സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും പഠനം നിര്‍ത്തി പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജേഡ്‌ചേര്‍ലയിലെ സര്‍ക്കാര്‍ കോളേജ് അധ്യാപകനായ ശ്രീ രഘുറാം തന്റെ പക്കല്‍ നിന്ന് പണം ചെലവാക്കി വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം വാങ്ങി നല്‍കുന്നുണ്ട്.

മുന്‍ മന്ത്രി ലക്ഷ്മ റെഡ്ഡിയില്‍ നിന്നാണ് ഇദ്ദേഹം ഇക്കാര്യം അറിഞ്ഞത്. ലക്ഷ്മ റെഡ്ഡിയും അധ്യാപകന്‍ രഘുറാമും ജേഡ്‌ചേര്‍ല ഡിഗ്രി കോളേജില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version