നിർദേശം ലംഘിച്ച് വായ്പാ വിതരണം; സിറ്റി ബാങ്കിന് നാല് കോടി രൂപ പിഴ ചുമത്തി സുപ്രീംകോടതി

ന്യൂഡൽഹി: സുപ്രീംകോടതിയുടെ നിർദേശങ്ങൾ പാലിക്കാതെ വായ്പകൾ നൽകിയ സിറ്റി ബാങ്കിന് കനത്ത പിഴ. വായ്പ വാങ്ങിയവരിൽ നിന്ന് ആവശ്യമായ രേഖകൾ വാങ്ങണമെന്ന സുപ്രീം കോടതി നിർദേശം ലംഘിച്ചതിന് നാല് കോടി രൂപയാണ് റിസർവ് ബാങ്കിൽ പിഴയായി അടയ്‌ക്കേണ്ടത്. വായ്പ വാങ്ങിയ ഉപഭോക്താക്കളുടെ ക്രെഡിറ്റ് ഫെസിലിറ്റിയുമായി ബന്ധപ്പെട്ട രേഖകൾ മറ്റ് ബാങ്കുകളിൽ നിന്ന് ശേഖരിക്കാതിരുന്നതാണ് കാരണം.

സമാനമായ പിഴവിന് കഴിഞ്ഞദിവസം ബാങ്ക് ഓഫ് ഇന്ത്യക്ക് അഞ്ച് കോടി രൂപയും കർണാടക ബാങ്കിന് 1.2 കോടി രൂപയും റിസർവ് ബാങ്ക് പിഴ ചുമത്തിയിരുന്നു. സരസ്വത് സഹകരണ ബാങ്കിന് 30 ലക്ഷം രൂപയും പിഴയായി ചുമത്തിയിരുന്നു.

സിറ്റി ബാങ്കിന് പുറമെ മൂന്ന് സഹകരണ ബാങ്കുകൾക്കും കൂടി പിഴ ചുമത്തിയിട്ടുണ്ട്. നഗർ അർബൻ സഹകരണ ബാങ്കിന് 40 ലക്ഷം രൂപയാണ് പിഴ. ടിജെഎസ്ബി സഹകാരി ബാങ്കിന് 45 ലക്ഷം രൂപയും മുംബൈയിലെ ഭാരത് സഹകരണ ബാങ്കിന് 60 ലക്ഷം രൂപയുമാണ് പിഴയായി ചുമത്തിയത്.വായ്പാതട്ടിപ്പ് തടയുകയാണ് കടുത്തനടപടികളിലൂടെ റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്.

Exit mobile version