ഡിജിറ്റല്‍ വായ്പാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല: ബജാജ് ഫിനാന്‍സിനെതിരെ റിസര്‍വ് ബാങ്ക്

മുംബൈ. ബജാജ് ഫിനാന്‍സിനെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക്. ആര്‍ബിഐയുടെ ഡിജിറ്റല്‍ വായ്പാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ നിലവിലുള്ള വ്യവസ്ഥകള്‍ കമ്പനി പാലിക്കാത്തതിനാലാണ് നടപടി. പുതിയ വായ്പകളുടെ അനുമതിയും വിതരണവും താല്‍ക്കാലികമായി നിര്‍ത്തിവെക്കാനാണ് നിര്‍ദ്ദേശം. ബജാജ് ഫിനാന്‍സിന്റെ രണ്ട് വായ്പാ ഉല്‍പ്പന്നങ്ങളായ ഇകോം, ഇന്‍സ്റ്റ ഇ.എം.ഐ കാര്‍ഡ് എന്നിവയെ വായ്പ നല്‍കുന്നതില്‍ നിന്നും വിലക്കി.

വായ്പയുടെ അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടെ വാര്‍ഷിക ശതമാനം നിരക്ക്, കാലയളവ്, റിക്കവറിയുടെ നിബന്ധനകളും വ്യവസ്ഥകളും, പരാതിയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയുണ്ടാകും. ഇത് തങ്ങളുടെ വായ്പക്കാര്‍ക്ക് ആര്‍ബിഐ നല്‍കിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ സെന്‍ട്രല്‍ ബാങ്കിന്റെ ലെന്‍ഡിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, കടം കൊടുക്കുന്നയാള്‍ വായ്പയുമായി ബന്ധപ്പെട്ട എല്ലാ ഫീസും ചാര്‍ജുകളെയും കുറിച്ച് മുന്‍കൂറായി കടം വാങ്ങുന്നവരെ അറിയിക്കണം. ഇഎംഐ മുടങ്ങുമ്പോള്‍ വീണ്ടെടുക്കല്‍ രീതികള്‍ എങ്ങനെയെന്ന് വിശദീകരിക്കുകയും വേണം. ഇകോം, ഇന്‍സ്റ്റ ഇ.എം.ഐ കാര്‍ഡ് എന്നിവയ്ക്കായി ഈ കാര്യങ്ങള്‍ ബജാജ് ഫിനാന്‍സ് നല്‍കിയിട്ടില്ല.

ഡിജിറ്റല്‍ വായ്പകളുമായി ബന്ധപ്പെട്ട ചാര്‍ജുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാത്തത് ഉള്‍പ്പടെ അന്യായമായ ഡിജിറ്റല്‍ വായ്പാ രീതികളെക്കുറിച്ചുള്ള പരാതികളെ തുടര്‍ന്നാണ് ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചത്.

Exit mobile version