കൊവിഡ് ഭയം; കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട യുവാവിന്റെ മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം; ഒടുവില്‍ മറവ് ചെയ്തത് പോലീസ്

ബംഗളൂരു: ലോകം ഒന്നടങ്കം പടര്‍ന്ന് പിടിക്കുന്ന കൊവിഡ് 19ന്റെ ഭയത്താല്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മാനസികാസ്വാസ്ത്യമുള്ള യുവാവിന്റെ മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം. ഒടുവില്‍ കര്‍ണാടകയിലെ പോലീസ് ഉദ്യോഗസ്ഥനാണ് മൃതദേഹം മറവു ചെയ്തത്.

കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് വീട്ടുകാര്‍ മൃതശരീരം ഏറ്റുവാങ്ങാതിരുന്നതിനെ തുടര്‍ന്നാണ് നാലു ദിവസം മുമ്പ് മരിച്ച് 44കാരന്റെ മൃതദേഹം പോലീസുകാര്‍ ചേര്‍ന്ന് സംസ്‌കരിച്ചത്.

മൈസൂരിനടുത്തെ ചാമരാജനാര്‍ അതിര്‍ത്തിക്കടുത്ത് വെച്ചായിരുന്നു മാനസികാസ്വാസ്ഥ്യമുള്ള യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ടത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതശരീരം കുടുംബത്തിന് വിട്ടു കൊടുത്തെങ്കിലും വീട്ടുകാര്‍ ഏറ്റുവാങ്ങാന്‍ വിസമ്മതം അറിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് മഡേഗൗഡയും രണ്ടു പോലീസുദ്യോഗസ്ഥരും ഹിന്ദു ആചാര പ്രകാരം പ്രദേശത്തെ ശ്മശാനത്തില്‍ മൂവരും ചേര്‍ന്ന് കുഴിമാടമൊരുക്കുകയും മൃതദേഹം മറവ് ചെയ്യുകയുമായിരുന്നു.

Exit mobile version