മെയ് ഒന്ന് മുതല്‍ നടപടികള്‍ തുടങ്ങും, മഹാരാഷ്ട്രയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കും; കോണ്‍ഗ്രസിനെ തള്ളി ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശക്തമായ എതിര്‍പ്പ് അറിയിച്ച സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ തള്ളിക്കൊണ്ടാണ് എന്‍പിആറുമായി മുന്നോട്ടു പോകാന്‍ താക്കറെ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കിയ ഉദ്ധവ് താക്കറെ, ഈ വര്‍ഷം മെയ് ഒന്ന് മുതല്‍ നടപടികള്‍ തുടങ്ങുമെന്നും അറിയിച്ചു. ജൂണ്‍ അവസാനത്തോടെ എന്‍പിആര്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം.

മഹാരാഷ്ട്ര മഹാവികാസ് അഖാഡി സഖ്യത്തിലെ മറ്റൊരു കക്ഷിയായ എന്‍സിപി, എന്‍പിആറിനെ കുറിച്ച് ഔദ്യോഗികമായി നിലപാട് അറിയിച്ചിട്ടില്ല. എന്നാല്‍ എന്‍പിആര്‍ നടപ്പാക്കുന്നതിന് എതിരെ സാധ്യമായ നിയമവഴികള്‍ തേടുമെന്ന് ആഭ്യന്തരമന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശമുഖ് അറിയിച്ചിരുന്നു.

Exit mobile version