സ്വത്ത് തര്‍ക്കത്തിനിടെ സഹോദരിക്ക് നേരെ വെടിയുതിര്‍ത്തു; തുളച്ച് കയറിയ വെടിയുണ്ടകളുമായി യുവതി ഏഴുകിലോമീറ്ററോളം വണ്ടിയോടിച്ച് സ്റ്റേഷനില്‍ എത്തി

ചണ്ഡീഗഢ്: സ്വര്‍ത്ത് തര്‍ക്കത്തിനിടെ 42കാരിക്കു നേരെ വെടിയുതിര്‍ത്തി സഹോദരനും അദ്ദേഹത്തിന്റെ മകനും. സുമിത് കൗര്‍ എന്ന സ്ത്രീക്കു നേരെയാണ് വെടിവെച്ചത്. ആക്രമണത്തില്‍ സുമീതിന്റെ തലയിലും മുഖത്തുമായി മൂന്നു വെടിയുണ്ടകള്‍ തുറച്ചുകയറിയതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ തലയില്‍ തുളച്ച് കയറിയ വെടിയുണ്ടകളുമായി സുമിത് ഏഴുകിലോമീറ്ററോളം വണ്ടിയോടിച്ച് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി.

പഞ്ചാബിലെ മുക്ത്‌സര്‍ ജില്ലയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ആക്രമണത്തില്‍ സുമിതയുടെ അമ്മക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പോലീസ് സ്‌റ്റേഷനില്‍ എത്തിയ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സഹോദരന്‍ ഹരിന്ദര്‍ സിങ്ങും പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ അദ്ദേഹത്തിന്റെ മകനും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. തനിക്കും അമ്മയ്ക്കും അവകാശപ്പെട്ട ഭൂമി കൈക്കലാക്കാന്‍ ഹരിന്ദര്‍ ശ്രമിക്കുകയാണ്. അച്ഛന്റെ മരണശേഷം, തനിക്കും അമ്മയ്ക്കും 16 ഏക്കര്‍ ഭൂമി ലഭിച്ചു. ഈ ഭൂമി കൈക്കലാക്കാന്‍ ഹരിന്ദര്‍ ശ്രമിക്കുകയാണെന്നും സുമന്‍ജീത്ത് ആരോപിച്ചു. മുമ്പും ഹരിന്ദറും മകനും ചേര്‍ന്ന് തന്നെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സുമീത് പറഞ്ഞു.

Exit mobile version