താന്‍ മാപ്പ് പറയില്ല! ‘മാപ്പ് പറയാന്‍ ഞാന്‍ രാഹുല്‍ സവര്‍ക്കറല്ല, രാഹുല്‍ ഗാന്ധിയാണ്’! ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

'റേപ്പ് ഇന്‍ ഇന്ത്യ' എന്ന പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കറെന്നല്ലെന്നും രാഹുല്‍ ഗാന്ധി ആണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ന്യൂഡല്‍ഹി: ‘റേപ്പ് ഇന്‍ ഇന്ത്യ’ എന്ന പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കറെന്നല്ലെന്നും രാഹുല്‍ ഗാന്ധി ആണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

രാജ്യത്തെ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ നടത്തിയ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ തനിക്കെതിരെ ഇന്നലെ ലോക്‌സഭയില്‍ ബിജെപി രംഗത്ത് വന്നിരുന്നു.

പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയണം എന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാല്‍ മാപ്പ് പറയാന്‍ ഞാന്‍ രാഹുല്‍ സവര്‍ക്കറല്ല രാഹുല്‍ ഗാന്ധിയാണ്. സത്യം പറഞ്ഞതിന് ഞാനൊരിക്കലും മാപ്പ് പറയില്ല – കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു കൊണ്ട് രാഹുല്‍ പറഞ്ഞു.

നോട്ട് നിരോധനം രാജ്യത്തിന്റെ നട്ടെല്ലൊടിച്ചു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് രാജ്യത്തോട് മാപ്പ് പറയേണ്ടതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ രാംലീല മൈതാനത്ത് പടുകൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിനാളുകളാണ് രാം ലീല മൈതാനിയില്‍ നടന്ന ഭാരത് ബച്ചാവോ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്.

Exit mobile version