വിവാഹ ആഘോഷത്തിനിടെ നൃത്തം നിര്‍ത്തിയതിനെ തുടര്‍ന്ന് യുവതിയെ വെടിവെച്ച് അജ്ഞാതന്‍

ലക്‌നൗ: വിവാഹ സല്‍ക്കാരത്തിനിടെ ഡാന്‍സ് നിര്‍ത്തിയ യുവതിയുടെ മുഖത്ത് വെടിവെച്ച് അജ്ഞാതന്‍. ഹിന(22) എന്ന പെണ്‍കുട്ടിക്ക് നേരെയാണ് നൃത്തം നിര്‍ത്തിയതിനെ തുടര്‍ന്ന് വെടിവെച്ചത്. പരിക്കേറ്റ യുവതിയെ കാന്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉത്തര്‍പ്രദേശിലെ ചിത്രകൂടിലാണ് സംഭവം. കഴിഞ്ഞ ദിവസം ഗ്രാമത്തലവനായ സുധീര്‍ സിംഗ് പട്ടേല്‍ എന്നയാളുടെ മകളുടെ വിവാഹ സല്‍ക്കാരത്തിനാണ് സംഭവം. ഹിന, നൈന എന്ന യുവതികളാണ് നൃത്തം ചെയ്തിരുന്നത്. ഇതിനിടെ പാട്ട് നിന്നപ്പോള്‍ ഇരവരും നൃത്തം ചെയുന്നതും നിര്‍ത്തി. തുടര്‍ന്ന് സദസ്സില്‍ ഇരുന്ന ഒരാള്‍ ഹിനക്ക് നേരെ വെടിവെക്കുകയായിരുന്നു. വരന്റെ ബന്ധുക്കളായ രണ്ട് പേര്‍ക്കും പരിക്കേറ്റു. യുവതിക്ക് വെടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.

ഗ്രാമത്തലവന്റെ ബന്ധുവാണ് യുവതിക്ക് നേരെ വെടിയുതിര്‍ത്തതെന്ന് സംശയമുണ്ട്. ഇവര്‍ മദ്യപിച്ചിരുന്നു. സംഭവം വരന്റെ ബന്ധുവാണ് ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാല്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സംഭവ്തതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Exit mobile version