ഉത്തര്‍പ്രദേശിലേക്ക് കയറ്റിയയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു

22 ലക്ഷം രൂപ വിലവരുന്ന സവാളയായിരുന്നു ട്രക്കിലുണ്ടായിരുന്നത്.

ശിവപുരി: വില അനിയന്ത്രിതമായി കുതിച്ചുയരുന്നതിനിടെ 40 ടണ്‍ സവാള കൊള്ളയടിച്ചു. മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് കയറ്റി അയച്ച സവാളയാണ് കൊള്ളയടിച്ചത്. 22 ലക്ഷം രൂപ വിലവരുന്ന സവാളയായിരുന്നു ട്രക്കിലുണ്ടായിരുന്നത്.

മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലേക്ക് കയറ്റി അയച്ച സവാളയാണ് കള്ളന്മാര്‍ കൊണ്ടുപോയത്. നവംബര്‍ 11നാണ് നാസിക്കില്‍ നിന്ന് സവാളയുമായി വണ്ടി പുറപ്പെട്ടത്. കഴിഞ്ഞ 22ന് ഗോരഖ്പുരില്‍ എത്തേണ്ട വണ്ടി ദിവസം കഴിഞ്ഞിട്ടും എത്തിയില്ല.

തുടര്‍ന്നാണ് മൊത്തക്കച്ചവടക്കാരന്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സോന്‍ഭദ്ര ജില്ലയിലെ തെണ്ഡു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒഴിഞ്ഞ സ്ഥലത്ത് വെച്ച് ട്രക്ക് കണ്ടെത്തി. എന്നാല്‍ അതിനുള്ളില്‍ സവാളയുണ്ടായിരുന്നില്ല.

സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലിസ് അറിയിച്ചു. കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് രാജ്യത്ത് ഉള്ളി വില കുതിക്കുന്ന സാഹചര്യത്തിലാണ് പലയിടത്തും ളള്ളി മോഷണം പതിവാകുന്നത്.

Exit mobile version