പ്രണയബന്ധം എതിര്‍ത്തതിന് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹമുള്ള വീട്ടില്‍ യുവതി കാമുകനൊപ്പം കഴിഞ്ഞത് മൂന്ന് ദിവസം, ഞെട്ടല്‍

ഹൈദരാബാദ് ഹയാത്ത് നഗറില്‍ കഴിഞ്ഞ കുറച്ച് ദിവസം മുമ്പാണ് സംഭവം നടന്നത്

ഹൈദരാബാദ്: ഹൈദരാബാദില്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളില്‍ ഒളിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടി അറസ്റ്റില്‍. സംഭവത്തില്‍ ഹയാത്ത് സ്വദേശിനി രജിതയാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദ് ഹയാത്ത് നഗറില്‍ കഴിഞ്ഞ കുറച്ച് ദിവസം മുമ്പാണ് സംഭവം നടന്നത്. പ്രണയബന്ധം എതിര്‍ത്തതിന് ബിരുദ വിദ്യാര്‍ത്ഥിനിയായ കീര്‍ത്തി റെഡ്ഡിയും കാമുകന്‍ ശശിയും ചേര്‍ന്നാണ് അമ്മയായ രജിതയെ കൊലപ്പെടുത്തിയത്.

കൊലയ്ക്ക് ശേഷം കീര്‍ത്തി മൂന്ന് ദിവസം മൃതദേഹം സൂക്ഷിച്ച വീട്ടില്‍ കാമുകനൊപ്പം താമസിക്കുകയും ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം മൃതദേഹം അഴുകി ദുര്‍ഗന്ധം വമിച്ചതോടെ അടുത്തുള്ള റെയില്‍വേ ട്രാക്കില്‍ മൃതദേഹം കൊണ്ട് തള്ളി.

കഴിഞ്ഞ ഒക്ടോബര്‍ 25നാണ് മൃതദേഹം ട്രാക്കില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് ഇത് രജിതയുടെയാണെന്ന് കണ്ടെത്തിയത്. ട്രക്ക് ഡ്രൈവറായ പിതാവ് ജോലിക്ക് പോയപ്പോഴാണ് മകളും കാമുകനും ചര്‍്‌നന് കൃത്യം നടത്തിയത്. പിതാവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രജിതയെ കാണാനുണ്ടായിരുന്നില്ല.

അതേസമയം അമ്മയെ കുറിച്ച് ചോദിച്ചപ്പോള്‍ കീര്‍ത്തി പറഞ്ഞ മറുപടിയില്‍ ഇയാള്‍ക്ക് സംശയം തോന്നുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കി. അമ്മയെ കാണാതായ ദിവസം താന്‍ വിശാഖപ്പട്ടണത്തിലായിരുന്നു എന്നാണ് കീര്‍ത്തി മൊഴി നല്‍കിയത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കീര്‍ത്തി ഹൈദരാബാദില്‍ തന്നെയുണ്ടെന്ന് കണ്ടെത്തി.

തുടര്‍ന്നാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. അച്ഛന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് കീര്‍ത്തി ആദ്യം പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ അമ്മയെ കാമുകന്റെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി സമ്മതിക്കുകയായിരുന്നു. ശശി എന്ന യുവാവുമായി യുവതിയുടെ പ്രണയബന്ധം എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കാമുകന്‍ കാല്‍ പിടിച്ചുകൊടുക്കുകയും താന്‍ കഴുത്ത് ഞെരിച്ചുവെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്.

Exit mobile version